ചെന്നൈ: സംവിധായകൻ ലോകേഷ് കനകരാജിനെതിരെ നൽകിയ ഹർജിയിൽ നടപടിയുമായി മദ്രാസ് ഹൈക്കോടതി. ലോകേഷിന്റെ മാനസികനില പരിശോധിക്കണമെന്നാണ് പരാതി. ഹർജിയിൽ ലോകേഷിനും സെൻസർ ബോർഡിനുമാണ് മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
മധുരൈ ഒറ്റരക്കടവ് സ്വദേശി രാജാമുരുകനാണ് ലോകേഷിനെതിരെ കോടതിയിൽ ഹർജി സമർപ്പിച്ചത്. ലോകേഷ് ചിത്രത്തിൽ ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും സംവിധായകന്റെ മാനസികനില പരിശോധിക്കണമെന്നുമാണ് ഹർജിയിൽ പറയുന്നത്. ലോകേഷിന്റെ ചിത്രങ്ങളിൽ സ്ത്രീകളെ വളരെ ക്രൂരമായി കൊലപ്പെടുത്തുന്നു. സംവിധായകന് കുറ്റവാളികളുടെ മനസ്സാണ്. നടൻ വിജയിയെ നായകനാക്കി സംവിധാനം ചെയ്ത ലിയോ സിനിമ, ടിവിയിൽ സംപ്രേഷണം ചെയ്യുന്നത് വിലക്കണം. ലിയോ സിനിമ കണ്ട് മാനസിക സമ്മർദ്ദമുണ്ടായ തനിക്ക് 1000 രൂപ നഷ്ടപരിഹാരമായി നൽകണമെന്നുമാണ്’ ഹർജിയിൽ പറയുന്നത്.















