മുംബൈ: അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രിതിഷ്ഠയോട് അനുബന്ധിച്ച് നഗരത്തിലെ ക്ഷേത്രങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ സംഘടിപ്പിക്കുന്നു. കൂടാതെ ഭഗവാൻ ശ്രീരാമന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഭജനകളും കീർത്തനങ്ങളും സംഘടിപ്പിക്കുന്നുണ്ട്. നഗരത്തിലെ പല ക്ഷേത്രങ്ങളും അലങ്കരിക്കുകയും അന്നദാനവും നൽകുകയും ചെയ്യുന്നു.
മാട്ടുംഗയിലെ 100 വർഷം പഴക്കമുള്ള അസ്തിക സമാജം മന്ദിറിൽ 10,000 വിളക്കുകൾ തെളിക്കുമെന്ന് ട്രഷറർ ഗോവിന്ദൻ കുട്ടി പറഞ്ഞു. രാവിലെ മൂന്ന് ഹോമങ്ങൾ നടത്തുമെന്നും സന്ധ്യക്ക് വിളക്കുകൾ തെളിക്കുമെന്നും അദ്ദേഹം പറഞ്ഞു. വഡാല രാമമന്ദിറിൽ
വൈകിട്ട് ആറിന് ശോഭായാത്ര സംഘടിപ്പിക്കുമെന്ന് വൈസ് ചെയർമാൻ അനന്ത് പൈ പറഞ്ഞു. ക്ഷേത്രത്തിൽ ജനുവരി 20 മുതൽ 22 വരെ മൂന്ന് ദിവസത്തെ ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. കിംഗ്സ് സർക്കിളിലെ ഷൺമുഖാനന്ദ സഭ കഴിഞ്ഞ വർഷം മുതൽ അതിനുള്ള ഒരുക്കത്തിലാണ്.
അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിക്കുമ്പോൾ തന്നെ, ഇവിടെയും വിശേഷങ്ങൾ പൂജകൾ നടത്തും. രാധാ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഗീത വിദ്യാലയത്തിലെ വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും സംസ്‌കൃതം, തെലുങ്ക്, മറാഠി, കന്നഡ തുടങ്ങി വിവിധ ഭാഷകളിൽ അവതരിപ്പിക്കുന്ന സംഗീത പരിപാടി നടക്കും. രാമായണത്തിലെ ഏഴ് കാണ്ഡങ്ങളിലൂടെ ശ്രീരാമന്റെ ജീവിതയാത്ര രേഖപ്പെടുത്തും. ഓരോ അദ്ധ്യായത്തിന്റെയും അവസാനം പാൽ, തൈര്, തേൻ, ചന്ദനം, മറ്റ് വസ്തുക്കൾ എന്നിവ ഉപയോഗിച്ച് അഭിഷേകവും മറ്റ് വഴിപാടുകളും നടത്തുമെന്ന് ഭാരവാഹികളിൽ ഒരാൾ പറഞ്ഞു.
6 മണിക്ക് ആരതി പൂർത്തിയാക്കിയ ശേഷം, രാവിലെ 7 മുതൽ 11 വരെ മഹാനവചന്ദിക ഹവനം നടത്തും. അയോദ്ധ്യയിൽ നിന്നുള്ള നടപടിക്രമങ്ങൾ തത്സമയം സംപ്രേഷണം ചെയ്യുന്നതിനായി 16×12 അടി സ്‌ക്രീൻ സ്ഥാപിച്ചിട്ടുണ്ട്. ഓരോ ഭക്തനെയും രണ്ട് കാഹളക്കാർ കാഹളം മുഴക്കി സ്വാഗതം ചെയ്യും. തുടർന്ന് അന്നദാനം എന്നിവ നടക്കും.