കാസർകോട്: ഇൻഡി മുന്നണി നാമവശേഷമായിക്കൊണ്ടിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സർവ്വ പ്രതീക്ഷയും ഐഎൻഡി മുന്നണിക്ക് നഷ്ടമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളാ പദയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ കോൺഗ്രസിന് മുപ്പത് സീറ്റുകൾ പോലും ലഭിക്കാനാകാത്ത സാഹചര്യത്തിലേക്കാണ് പോകുന്നത്. കോൺഗ്രസിന് നേരത്തെ ജനങ്ങൾ നൽകിയിരുന്ന പിന്തുണ ഇന്നില്ല. ഇനി എന്തിനാണ് കോൺഗ്രസിനെ പിന്തുണക്കുന്നതെന്നാണ് ജനങ്ങൾ ചിന്തിക്കുന്നത്. മോദി സർക്കാരിനും എൻഡിഎയ്‌ക്കും അനുകൂലമായാണ് ജനങ്ങൾ നിലനിൽക്കുന്നത്.
കോൺഗ്രസ് ഭരിച്ചിരുന്നതിനേക്കാൾ പത്തിരട്ടി ആനുകൂല്യങ്ങളാണ് മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം രാജ്യത്ത് നടപ്പിലാക്കിയത്. കഴിഞ്ഞ പത്ത് വർഷം മോദി സർക്കാരിൽ നിന്ന് എന്തെല്ലാം നേടി എന്നതിനെ കുറിച്ചുള്ള വസ്തുതാപരമായ കണക്കുകൾ ജനങ്ങളിലെത്തിക്കാനാണ് ഈ പദയാത്ര ലക്ഷ്യമിടുന്നത്. കേരളത്തിലെ ഖജനാവ് കൊള്ളയടിക്കപ്പെട്ട എല്ലാ അഴിമതി കേസുകളിലും ഇരുമുന്നണികൾക്കും തുല്യ പങ്കാളിത്തമുണ്ട്. അഴിമതികൾക്കെതിരെ ശക്തമായി നിലപാടുകൾ സ്വീകരിക്കും. കേരള ജനതയ്‌ക്ക് മോദിയുടെ ഗ്യാരണ്ടിയിലാണ് വിശ്വാസിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.