ന്യൂഡൽഹി : ജ്ഞാൻവാപി കേസിൽ എ എസ് ഐ റിപ്പോർട്ടിനെ തള്ളി അഖിലേന്ത്യാ മുസ്ലീം ജമാഅത്ത് ദേശീയ പ്രസിഡന്റ് മൗലാന മുഫ്തി ഷഹാബുദ്ദീൻ റസ്വി ബറേൽവി . സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആഘോഷങ്ങൾ നടത്തുകയൊന്നും വേണ്ടെന്നും ഷഹാബുദ്ദീൻ റസ്വി ബറേൽവി പറഞ്ഞു .
സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രസ്താവനകൾ നടത്തുകയും ചെയ്യുന്ന സംഘടനകൾ കോടതിയെ അവഹേളിക്കുകയാണ് . എന്നാൽ മുസ്ലീങ്ങൾ നിയമത്തെ ബഹുമാനിക്കുന്നു . അയോദ്ധ്യ വിഷയത്തിൽ ഇത് തെളിയിക്കപ്പെട്ടതാണ്. ജ്ഞാൻവാപിയുടെ കേസ് കോടതിയുടെ പരിഗണനയിലാണ്. കോടതി ഇതുവരെ തീരുമാനമൊന്നും പറഞ്ഞിട്ടില്ല . മുസ്ലീങ്ങൾ ജ്ഞാൻവാപി ഹിന്ദുക്കൾക്ക് കൈമാറണമെന്ന വിശ്വഹിന്ദു പരിഷത്തിന്റെ ആവശ്യം ഞങ്ങൾ നിരാകരിക്കുന്നു. അത് നടക്കില്ല.
എഎസ്ഐയുടെ സർവേ റിപ്പോർട്ട് ഇതുവരെ അന്തിമമായിട്ടില്ല , അന്ധമായി വിശ്വസിക്കാനും കഴിയില്ല . 2003ൽ അയോദ്ധ്യ വിഷയത്തിൽ എഎസ്ഐ സർവേ നടത്തിയിരുന്നു. 575 പേജുള്ള റിപ്പോർട്ടിൽ മസ്ജിദിന് താഴെ ക്ഷേത്രമുണ്ടെന്ന് പറഞ്ഞിരുന്നു. ജ്ഞാനവാപിയുടെ സർവേ ഞങ്ങൾ വിശ്വസിക്കുന്നില്ല, ഞങ്ങൾ കോടതി വിധിക്കായി കാത്തിരിക്കുമെന്നും ഷഹാബുദ്ദീൻ റസ്വി പറഞ്ഞു.















