ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ചിത്രമാണ് ജയ് ഗണേഷ്. ചിത്രത്തിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്ന തെറ്റായ വ്യാഖ്യാനത്തിനെതിരെ രംഗത്ത് എത്തിയരിക്കുകയാണ് നടൻ. ഒരു യുട്യൂബ് ചാനലിന്റെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് നടൻ പ്രതികരിച്ചത്. ജയ് ഗണേഷ് എന്ന സിനിമ എന്താണെന്ന് വ്യക്തമായി അറിയാത്ത ഒരാളാണ് ഇത്തരത്തിൽ സംസാരിക്കുന്നതന്ന് നടൻ പറഞ്ഞു. തന്റെ സിനിമകളെ രാഷ്‌ട്രീയമായി ബന്ധിപ്പിക്കുന്നതെന്തിന്റെ ഉദ്ദേശത്തെക്കുറിച്ചും ഉണ്ണിമുകുന്ദൻ പറയുന്നുണ്ട്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു നടന്റെ പ്രതികരണം.
‘ജയ് ഗണേഷ് എന്ന സിനിമ എന്താണെന്ന് ഇദ്ദേഹത്തിന് യാതൊരു വ്യക്തതയുമില്ല. ഇവരുടെ രാഷ്‌ട്രീയ വീക്ഷണവുമായി എന്റെ സിനിമകളെ ബന്ധിപ്പിക്കുന്നതിന്റെ ഉദ്ദേശ്യം എനിക്കു മനസിലാകും. പുറത്തുവരുന്ന ഓരോ സിനിമയും എന്റെ രാഷ്‌ട്രീയ അരങ്ങേറ്റത്തിന് വേണ്ടിയുള്ള ചവിട്ടുപടിയല്ലാതെ മറ്റൊന്നുമല്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഇവര്‍ കഠിനമായി ശ്രമിക്കുന്നുണ്ട്. അതിനെ ഞാൻ അഭിനന്ദിക്കുന്നു.
കേരളത്തിലും അതിന്റെ ചുറ്റുപാടുകളിലുമായി നടക്കുന്ന എല്ലാ കാര്യങ്ങളും ജയ് ഗണേഷ് സിനിമയുമായി ബന്ധിപ്പിക്കാന്‍ തീവ്രമായി ശ്രമിക്കുന്ന ഒരാളുടെ വീഡിയോയാണ് ഞാൻ പങ്കുവച്ചത്. ഈ സംഭവിക്കുന്നതെല്ലാം എന്റെ മാര്‍ക്കറ്റിംഗ് ഗിമ്മിക്കിന്റെ ഭാഗമാണെന്നാണ് ഇവര്‍ ഇതിലൂടെ വരുത്തി തീര്‍ക്കുന്നുമുണ്ട്.
ഇതുപോലുളള ഡിജിറ്റല്‍ ഉള്ളടക്കങ്ങളിലൂടെ യൂട്യൂബിൽ നിന്നും നിങ്ങൾക്ക് പണം ലഭിക്കും. അത് നിങ്ങളുടെ ജീവിതം നിലനിര്‍ത്താന്‍ സഹായിച്ചേക്കും. എന്നാല്‍ ഇത്തരം ഊഹാപോഹങ്ങള്‍ നിരത്തി നിരാശനായ ഒരു മനുഷ്യനെപ്പോലെ ആകാതിരിക്കാനാണ് ശ്രമിക്കേണ്ടത്. റിലീസ് പോലുമാകാത്ത സിനിമയെ പരാമര്‍ശിച്ച് ഒരു അജണ്ട സിനിമയായി വരുത്തിതതീര്‍ത്ത് അതില്‍ നിന്നു വരുമാനം നേടുകയാണ് നിങ്ങൾ ചെയ്യുന്നത്. ഒരു വ്യക്തി എന്ന നിലയില്‍ നിങ്ങള്‍ എവിടെയാണെന്ന് ചിന്തിക്കൂ.
നിങ്ങളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഏപ്രിൽ 11-ന് ലഭിക്കും. അന്നാണ് ജയ് ഗണേഷ് റിലീസ് ചെയ്യുന്നത്.ജയ് ഗണേഷിനെ അടിസ്ഥാനമാക്കിയുളള ഇതുപോലുളള വീഡിയോ ചെയ്ത് നിങ്ങള്‍ ജീവിതത്തെ അതിജീവിക്കണമെന്ന് ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.’- ഉണ്ണിമുകുന്ദൻ കുറിച്ചു.















