എറണാകുളം: മാസപ്പടി കേസിലെ എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരായ കെഎസ്‌ഐഡിസി ഹർജിയിൽ കക്ഷി ചേർക്കണമെന്ന് ഷോൺ ജോർജ്. ഇതിനായി പരാതിക്കാരനായ ഷോൺ ജോർജ് ഹൈക്കോടതിയിൽ അപേക്ഷ നൽകി. തന്റെ പരാതി അനുസരിച്ചാണ് എസ്എഫ്‌ഐഒ അന്വേഷണം നടക്കുന്നത്. തന്റെ ആവശ്യത്തിൽ പൊതുതാൽപര്യമുണ്ട്. അതിനാൽ കക്ഷി ചേർക്കണമെന്നാണ് ഷോൺ ജോർജിന്റെ ആവശ്യം. ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. സിഎംആർഎൽ – എക്‌സാലോജിക് ദുരൂഹ ഇടപാടിൽ എസ്എഫ് ഐഒ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌ഐഡിസി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കേസിൽ അന്വേഷണം നടക്കുന്നത് നല്ലതാണെന്നും കെഎസ്‌ഐഡിസി അന്വേഷണത്തെ ഭയക്കുന്നത് എന്തിനാണെന്നുമാണ് ഹൈക്കോടതി കെഎസ്‌ഐഡിസിയോട് ചോദിച്ചത്.
ജനുവരി 31നാണ് മാസപ്പടി കേസിലെ അന്വേഷണം എസ്എഫ്‌ഐഒയ്‌ക്ക് വിടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. സിഎംആർഎല്ലിന്റെ ഡയറക്ടർ ബോർഡിൽ കെഎസ്‌ഐഡിസി പ്രതിനിധിയും ഉണ്ട് എന്നതാണ് ഈ പൊതുമേഖലാ സ്ഥാപനത്തേയും അന്വേഷണ പരിധിയിൽ കൊണ്ടുവന്നത്. സിഎംആർഎൽ മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിയായ എക്‌സാലോജിക്കിന് 1.72 കോടി രൂപ കൈമാറിയത് ഐടി, മാനേജ്‌മെന്റ് അധിഷ്ഠിത സേവനങ്ങളുടെ പ്രതിഫലമായാണ് എന്ന സിഎംആർഎൽ വാദം തെറ്റാണെന്നു കണ്ടെത്തിയതോടെയാണ് ഈ ഇടപാടിൽ കോർപറേറ്റ് മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചത