ചെന്നൈ: ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈ നയിക്കുന്ന എൻ മണ്ണ്, എൻ മക്കൾ പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വൻ ജനസാഗരമാണ് പ്രധാനമന്ത്രിയെ വരവേറ്റത്. തിരുപ്പൂരിലെത്തിയ അദ്ദേഹം റോഡ് ഷോയായാണ് സമ്മേളന നഗരിയിലെത്തിയത്. സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ, കേന്ദ്രമന്ത്രി എൽ. മുരുഗൻ എന്നിവർ അദ്ദേഹത്തോടൊപ്പം റോഡ് ഷോയിൽ പങ്കെടുത്തു.
”തമിഴ്നാട്ടിലെ കൊംഗ് മേഖല ഇന്ത്യയുടെ വളർച്ചയെ പല തരത്തിൽ സ്വാധീനിക്കുന്നുണ്ട്. ഇന്ത്യയിലെ ഊർജ്ജസ്വലമായ ടെക്സ്റ്റൈൽ വ്യവസായ കേന്ദ്രങ്ങളിലൊന്നാണിത്. രാജ്യത്തിന്റെ വായു ഊർജ്ജ ഉദ്പ്പാദനത്തിലും പ്രദേശത്തിന് വലിയ പങ്കുണ്ട്. സംരംങ്ങളുടെ പിന്തുണ എടുത്തു പറയേണ്ടതാണ്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ സംരംഭങ്ങൾ വഹിക്കുന്നത് നിർണ്ണായ പങ്ക്. തമിഴ്നാടുമായുള്ള എന്റെ ബന്ധം ഹൃദയത്തിൽ നിന്നുമുള്ളതാണ്, തമിഴ് മണ്ണ് എന്നും എനിക്ക് അതിരുകളില്ലാത്ത് സ്നേഹമാണ് നൽകിയത്.
ദില്ലിയിലെ ശീതികരിച്ച മുറികളിലിരുന്ന ഭാരതത്തെ വെട്ടിമുറിക്കാൻ ശ്രമിക്കുന്നവർ ഇവിടെയെത്തി എങ്ങനെയാണ് ഇവർ രാജ്യത്തിന്റെ ഭാവിയെ കെട്ടിപടുക്കുന്നതെന്ന് കാണണം. ബിജെപി അധികാരത്തിൽ എത്തിയിട്ടില്ലെങ്കിലും സംസ്ഥാനം എന്നും ബിജെപിയുടെ ഹൃദയത്തിലുണ്ട്.തമിഴ്നാട്ടിലെ എന്റെ സുഹൃത്തുകൾക്കെല്ലാം ഇതറിയാം. സംസ്ഥാനത്തെ കട്ടുമുടിച്ചവർ തമിഴ്നാട്ടിൽ വർദ്ധിച്ചുവരുന്ന ബിജെപിയെ ഭയമാണ്.
ഇന്ന് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന സംസ്ഥാനം തമിഴ്നാടാണ്. സംസ്ഥാനം രാജ്യത്തെ വികസനരാഷ്ട്രീയത്തിന്റെ ഊർജ്ജകേന്ദ്രമായി മാറാൻ പോകുന്നു. 2024-ൽ തമിഴ്നാട് ചരിത്രം സൃഷ്ടിക്കും. ഇന്ന് സമാപിച്ച ‘എൻ മണ്ണ് എൻ മക്കൾ’ പദയാത്ര അതിന്റെ തെളിവാണ്. കഴിഞ്ഞ 10 വർഷത്തെ ബിജെപി ഭരണത്തിലാണ് തമിഴ്നാടിന് ഏറ്റവുമധികം ഫണ്ട് ലഭിച്ചത്. മോദി പ്രവർത്തിക്കുന്നത് എല്ലാവർക്കും വേണ്ടിയാണ്.
തമിഴ് ഭാഷയും സംസ്കാരവും എന്നെ സംബന്ധിച്ചിടത്തോളം വളരെ സവിശേഷമാണ്. യുഎന്നിൽ ഞാൻ വായിച്ച തമിഴ് കവിത ആഗോളതലത്തിൽ ചർച്ച ചെയ്യപ്പെടുന്നു. എന്റെ മണ്ഡലമായ വാരണാസിയിൽ ഞാൻ കാശി തമിഴ് സംഗമം സംഘടിപ്പിച്ചു. നമ്മുടെ രാജ്യത്തിന്റെയും തമിഴ്നാടിന്റെയും മഹത്തായ പാരമ്പര്യത്തെ മാനിച്ച് പാർലമെൻ്റിലെ ഏറ്റവും ഉയർന്ന പീഠത്തിൽ ‘സെങ്കോൽ’ പ്രതിഷ്ഠിച്ചു.
32 വർഷങ്ങൾക്ക് മുമ്പ് 1991ൽ ഞാൻ ഏകതായാത്ര ആരംഭിച്ചത് കന്യാകുമാരിയിൽ നിന്നാണ്. രണ്ട് ലക്ഷ്യങ്ങൾ നിറവേറ്റാനാണ് ആ യാത്ര ആരംഭിച്ചത്. ഒന്ന് ശ്രീനഗറിലെ ലാൽ ചൗക്കിൽ ത്രിവർണ്ണ പതാക ഉയർത്തുക. രണ്ട് ആർട്ടിക്കിൾ 370 റദ്ദാക്കുക. ഈ രണ്ട് ജോലികളും വിജയകരമായി പൂർത്തിയാക്കി. ‘എൻ മണ്ണ് എൻ മക്കൾ’ പദയാത്ര തമിഴ്നാടിനെ ഒരു പുതിയ പാതയിലേക്കാണ് നിക്കുന്നത്.” – പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.