ന്യൂഡൽഹി: ആദ്യ ജലാന്തർ മെട്രോ പ്രധാനമന്ത്രി നാളെ രാജ്യത്തിന് സമർപ്പിക്കും. പശ്ചിമബംഗാളിലെ ഹൗറയേയും എസ്പ്ലനേഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന മെട്രോയാണ് ഇത്. 16.6 കിലോമീറ്റർ ദൂരമുള്ള എൻജിനീയറിംഗ് വൈദഗ്ദ്ധ്യത്തിന് 6 സ്റ്റേഷനുകളാണുള്ളത്. ഇതിൽ മൂന്നെണ്ണമാണ് ഹൂഗ്ലീ നദിക്കടിയിലുള്ളത്.
നാളെ ഉദ്ഘാടനം നടക്കുമെങ്കിലും സർവീസുകൾ ആരംഭിക്കുന്നത് പിന്നീടാകും. ദിവസേന 7 ലക്ഷം യാത്രക്കാരെയാണ് പദ്ധതി പ്രതീക്ഷിക്കുന്നത്. ജലനിരപ്പിൽ നിന്ന് 32 മീറ്റർ താഴെയുള്ള തുരങ്കത്തിലൂടെയാണ് മെട്രോ കടന്നുപോകുന്നത്. പദ്ധതി എത്തുന്നതോടെ കൊൽക്കത്തയിലെ ഗതാഗതക്കുരുക്കിനും വായു മലിനീകരണത്തിനും പരിഹാരമാകും.