ന്യൂഡൽഹി : ഒന്നരക്കോടിയോളം കേന്ദ്രസർക്കാർ ജീവനക്കാർക്കും, പെൻഷൻകാർക്കും വമ്പൻ സമ്മാനവുമായി മോദി സർക്കാർ . ജീവനക്കാരുടെ ക്ഷാമബത്ത വർദ്ധിപ്പിച്ചു . 2024 ജനുവരി മുതൽ മുൻ കാല പ്രാബല്യത്തോടെ തീരുമാനം നടപ്പാകും . ഒപ്പം പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ ആനുകൂല്യങ്ങൾ ഒരു വർഷത്തേക്ക് കൂടി നീട്ടിയിട്ടുമുണ്ട് .
1.5 കോടി ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത 4 ശതമാനത്തോളമാണ് വർദ്ധിപ്പിച്ചത്. ഡിഎ വർധിപ്പിച്ചതോടെ സർക്കാർ ജീവനക്കാരുടെ ട്രാൻസ്പോർട്ട് അലവൻസ്, കാൻ്റീന് അലവൻസ്, ഡെപ്യൂട്ടേഷൻ അലവൻസ് എന്നിവയും മറ്റ് അലവൻസുകളും 25 ശതമാനം വരെ വർധിച്ചു. ജീവനക്കാരുടെ വീട്ടുവാടക അലവൻസ് 27 ശതമാനത്തിന് പകരം അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ 30 ശതമാനമായിരിക്കും. ജീവനക്കാരുടെ ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങൾ 25 ശതമാനം വരെ വർദ്ധിച്ചു . തീരുമാനം സർക്കാർ ഖജനാവിൽ പ്രതിവർഷം 12,869 കോടി രൂപയുടെ മൊത്തം ബാധ്യത വരുത്തും.
48 ലക്ഷത്തോളം ജീവനക്കാർ കേന്ദ്ര സർക്കാരിനു കീഴിൽ ജോലി ചെയ്യുന്നു. ഇത് കൂടാതെ കേന്ദ്രസർക്കാരിൽ നിന്ന് പെൻഷൻ വാങ്ങുന്ന പെൻഷൻകാരുടെ എണ്ണം 68 ലക്ഷത്തോളം വരും. കേന്ദ്രമന്ത്രിസഭ പ്രധാനമന്ത്രി ഉജ്ജ്വല പദ്ധതിയുടെ കാലാവധി 2025 മാർച്ച് 31 വരെ നീട്ടി .ഈ സ്കീമിന് കീഴിൽ, സ്ത്രീ ഗുണഭോക്താക്കൾക്ക് ഒരു വർഷത്തിൽ 12 സബ്‌സിഡി എൽപിജി സിലിണ്ടറുകൾ ലഭിക്കും. പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്‌ക്ക് കീഴിൽ, സ്ത്രീ ഗുണഭോക്താക്കൾക്ക് 14.2 കിലോ ഗാർഹിക എൽപിജി സിലിണ്ടറിന് 300 രൂപ സബ്‌സിഡി ലഭിക്കും















