ബെംഗളൂരു: ജനറൽ കെ.എസ്.തിമയ്യയുടെ പ്രതിമ കർണ്ണാടകയിലെ മടിക്കേരിയിൽ പുനഃസ്ഥാപിച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ കെഎസ്ആർടിസി ബസ് അപകടത്തിലാണ് പ്രതിമ തകർന്നത്. പ്രശസ്ത ശിൽപി അരുൺ യോഗിരാജിന്റെ നേതൃത്വത്തിലാണ് പുനർ നിർമ്മാണം. മൈസൂരിൽ നിന്ന് ഘോഷയാത്രയായി കൊണ്ടുവന്നു പ്രതിമ അദ്ദേഹത്തിന്റെ പേരിലുള്ള സർക്കിളിലാണ് സ്ഥാപിച്ചത്.
17 ലക്ഷം രൂപ ചെലവിൽ നവീകരിച്ച് നവീകരിച്ച പ്രതിമ, എയർ മാർഷൽ കെ സി കരിയപ്പ (റിട്ട) അനാച്ഛാദനം ചെയ്തു. ഒരു മഹാനായ ഇന്ത്യക്കാരനായിരുന്നു ജനറൽ കെ എസ് തിമയ്യയെന്ന് എയർ മാർഷൽ കരിയപ്പ (റിട്ട) പറഞ്ഞു. യുവാക്കൾക്ക് അദ്ദേഹം പ്രചോദനമാണ്. ആദ്യം ഇന്ത്യക്കാരനാകുക എന്ന അദ്ദേഹത്തിന്റെ മുദ്രാവാക്യം നമ്മൾ പിന്തുടരണം, എയർ മാർഷൽ കരിയപ്പ (റിട്ട) പറഞ്ഞു.
കുടകിൽ ജനിച്ച് വളർന്ന ജനറൽ കെ.എസ്.തിമയ്യ 1957 മുതൽ 1961 വരെ കരസേനാ മേധാവിയായിരുന്നു. 1926 മുതൽ 1961 വരെ നാല് പതിറ്റാണ്ട് കാലത്തോളം സേനയുടെ ഭാഗമായിരുന്നു അദ്ദേഹത്തിന് വിരമിച്ചതിന് ശേഷം ഭാരതത്തിന്റെ സമാധാന ദൗത്യസേനയുടെ ചുമതലയുണ്ടായിരുന്നു. 1964-ൽ ഇത്തരം ഒരു ദൗത്യത്തിനിടയിൽ സൈപ്രസിൽ വച്ചായിരുന്നു അദ്ദേഹം അന്തരിച്ചത്. 51 വർഷം മുമ്പ് 1973ലാണ് മടിക്കേരിയിൽ ജനറൽ തിമയ്യയുടെ പ്രതിമ ആദ്യമായി സ്ഥാപിച്ചത്. ജനറലിന്റെ അമ്മ ചെപ്പുതിര സീതവ്വയ്യ മടക്കേരി നഗരത്തിന്റെ വികസനത്തിനായി ഏക്കർ കണക്കിന് ഭൂമിയാണ് സംഭാവന ചെയ്തതത് . ജനറൽ തിമയ്യയുടെ കുടുംബവീട് ഇന്ന് സൈന്യത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രൗഢ ഗംഭീര മ്യൂസിയമാണ്.