കൊച്ചി: ഇഷ്ടക്കാരെ തിരുകി കയറ്റാൻ കഷ്ടപ്പെടുന്ന നയമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഏറ്റുവുമൊടുവിലായി സാങ്കേതിക സർവകലാശാല ഡീൻ ആണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ മകൻ വി.എ അരുൺ കുമാറിനെ ഡയറക്ടറാക്കാൻ വേണ്ടി യോഗ്യതയിൽ ഐഎച്ച്ആർഡി ഭേദഗതി വരുത്തിയെന്ന ആരോപണവുമായാണ് സാങ്കേതിക സർവകലാശാല ഡീൻ ഹൈക്കോടതിയെ സമീപിച്ചത്.
ഐഎച്ച്ആർഡി ഡയറക്ടർ സ്ഥാനത്തേക്ക് അദ്ധ്യാപന പരിചയത്തിന് പകരം അഡീഷണൽ ഡയറക്ടറുടെ പ്രവൃത്തി പരിചയം മതിയെന്നാണ് പുതിയ ഭേദഗതിയിൽ പറയുന്നത്. ചട്ടവിരുദ്ധമായി ഗവേണിംഗ് ബോഡിക്ക് പകരം എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് യോഗ്യത ഭേദഗതി ചെയ്യാൻ സർക്കാരിന് ശുപാർശ നൽകിയത്.















