ഇന്ത്യൻ നാവികർ ചില്ലറക്കാരല്ല, വമ്പൻ കമ്പനികൾക്കാവശ്യം ഭാരതീയരെ; ആഗോള ഷിപ്പിംഗ് മേഖലയിൽ ഭാരതം വഹിക്കുന്ന പങ്കിനെക്കുറിച്ച് അറിയാം.. 
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഇന്ത്യൻ നാവികർ ചില്ലറക്കാരല്ല, വമ്പൻ കമ്പനികൾക്കാവശ്യം ഭാരതീയരെ; ആഗോള ഷിപ്പിംഗ് മേഖലയിൽ ഭാരതം വഹിക്കുന്ന പങ്കിനെക്കുറിച്ച് അറിയാം.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2024, 07:14 pm IST
FacebookTwitterWhatsAppTelegram

ലോകത്തെ തന്നെ നടുക്കിയ കപ്പൽ അപകടമായിരുന്നു അമേരിക്കയിലെ ബാൾട്ടിമോറിലുണ്ടായത്. കപ്പൽ ജീവനക്കാരുടെ സമയോചിത ഇടപെടൽ മൂലം വൻ ​ദുരന്തം ഒഴിവാക്കാൻ സാധിച്ചിരുന്നു. പാലവുമായി കൂട്ടിയിടിക്കുന്നതിന് മുന്നോടിയായി കപ്പൽ ജീവനക്കാർ അപായ സന്ദേശം നൽകിയതിനാൽ പാലത്തിലൂടെയുള്ള ​ഗതാ​ഗതം നിർത്തിവയ്‌ക്കാൻ കഴിഞ്ഞു. ദുരന്തത്തെ പരമാവധി ഒഴിവാക്കാൻ കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാർ സ്വീകരിച്ച അടിയന്തര നടപടിയെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അടക്കം പ്രശംസിക്കുകയും ചെയ്തിരുന്നു.

സമുദ്രസുരക്ഷ ഉറപ്പുവരുത്താൻ ഇന്ത്യൻ നാവികർ വഹിക്കുന്ന പങ്ക് ചെറുതല്ല. ആ​ഗോള ഷിപ്പിം​ഗ് വ്യവസായത്തിൽ വലിയൊരു വിഭാ​ഗവും ഭാരതീയരായ നാവികരാണെന്നിരിക്കെ മേഖലയിൽ ഇന്ത്യ വഹിക്കുന്ന പങ്കിനെക്കുറിച്ച് അറിയാം..

ഭാരതവും നാവികരും..

ലോകത്ത് നടക്കുന്ന ചരക്ക് വ്യാപാരത്തിന്റെ 90 ശതമാനവും കപ്പൽ മാർ​ഗമുള്ളതാണ്. ഈ മേഖലയിൽ ചെറുതല്ലാത്ത പങ്കുവഹിക്കുന്നവരാണ് ഇന്ത്യൻ നാവികർ. ലോകത്തിലെ പല വമ്പൻ കപ്പൽ കമ്പനികളും പൂർണമായും ആശ്രയിക്കുന്നത് ഇന്ത്യൻ നാവികരെയാണ്. ഷിപ്പിംഗ് വ്യവസായത്തിനായി നാവികരെ നൽകുന്നതിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ചൈന ഒന്നാം സ്ഥാനത്തും ഫിലിപ്പീൻസ് രണ്ടാം സ്ഥാനത്തുമാണ്. ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗിന്റെ കണക്കനുസരിച്ച് ആഗോള നാവികരിൽ 10 ശതമാനമാണ് ഇന്ത്യക്കാരുള്ളത്.

നാല് വർഷത്തിനിടെ 42 ശതമാനം കുതിപ്പ്..

നാവികർ നിയമിക്കപ്പെടുന്ന ഷിപ്പ്ബോർഡ് ജോലികളിൽ 42.3% വർദ്ധനവാണ് ഇന്ത്യയിൽ രേഖപ്പെടുത്തിയത്. 2013 മുതൽ 2017 വരെയുള്ള കണക്കാണിത്. ഇക്കാര്യത്തിൽ ചൈനയാണ് മുൻപന്തിയിൽ. ലോകത്തെ മൊത്തം നാവികരുടെ എണ്ണത്തിൽ 33 ശതമാനവും ചൈനയിൽ നിന്നുള്ളവരാണ്. പക്ഷെ ചെറിയൊരു വ്യത്യാസമുണ്ട്. ചൈനയിൽ നിന്നുള്ള ഭൂരിഭാഗം നാവികരും ചൈനയുടെ തന്നെ കപ്പലുകളിൽ ജോലി ചെയ്യുന്നവരാണ്. എന്നാൽ ഇന്ത്യയിൽ നിന്നുള്ള നാവികരാകട്ടെ വിവിധ ആഭ്യന്തര, വിദേശ കപ്പലുകളിൽ വിന്യസിക്കപ്പെട്ടിരിക്കുന്നു. അതായത് ഇന്ത്യൻ നാവികർ ആഗോളതലത്തിൽ വ്യാപിച്ചുകിടക്കുകയാണെന്ന് ചുരുക്കം. ഭാവിയിൽ ഇന്ത്യ കൂടുതൽ കപ്പലുകൾ നിർമ്മിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്താൽ ഇക്കാര്യത്തിൽ മാറ്റം സംഭവിച്ചേക്കാം.

കണക്കുകളിങ്ങനെ..

1,08,446 ഇന്ത്യൻ നാവികർ ലോകത്തിന്റെ പലഭാഗത്തായി തൊഴിലെടുക്കുന്നുണ്ടെന്നാണ് 2013-ലെ സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത്. 2017-ൽ ഇത് 1,54,339 ആയി. ഇതിൽ തന്നെ ഇന്ത്യൻ മറൈൻ ഓഫീസർമാരുടെ എണ്ണം 62,016 ആണ്. 82,734ഉം മറ്റ് നാവികരാണ്. സമീപകാലത്ത് പുറത്തുവന്ന കണക്കുകൾ പ്രകാരം ഇന്ത്യൻ നാവികരുടെ ആകെ എണ്ണം 2,50,000 ആണ്. ഇവരിൽ 1,60,000 പേർ ചരക്ക് കപ്പലുകളിൽ ജോലി ചെയ്യുന്ന സർട്ടിഫൈഡ് നാവികരാണ്. 90,000 പേരെ ക്രൂയിസ് ലൈനറുകളിലും വിന്യസിച്ചിട്ടുണ്ട്.

ഇന്ത്യൻ നാവികരുടെ സവിശേഷതകൾ..

ഇൻ്റർനാഷ്ണൽ മാരിടൈം ഓർഗനൈസേഷന്റെ വൈറ്റ് ലിസ്റ്റിൽ വളരെക്കാലമായി ഇടംപിടിച്ചിട്ടുള്ള രാജ്യമാണ് ഭാരതം. STCW-95 കൺവെൻഷൻ പൂർണ്ണമായും അനുസരിക്കുന്ന രാജ്യങ്ങളാണ് വൈറ്റ് ലിസ്റ്റിലുണ്ടാവുക. കൂടാതെ ഈ രാജ്യങ്ങൾക്ക് കൃത്യമായ ലൈസൻസിംഗ് സംവിധാനം, പരിശീലന കേന്ദ്രങ്ങൾ, ഫ്ലാഗ് സ്റ്റേറ്റ് നിയന്ത്രണം, പോർട്ട് സ്റ്റേറ്റ് നിയന്ത്രണം എന്നിവ ഉണ്ടായിരിക്കണം. ഭാരതം ഏറെക്കാലമായി വൈറ്റ്-ലിസ്റ്റിൽ ആണെന്നതിനാൽ ലോകമെമ്പാടുമുള്ള ഷിപ്പിംഗ് കമ്പനികളിൽ ഇന്ത്യൻ നാവികർക്ക് ഡിമാൻഡും ഏറെയാണ്.

ഇന്ത്യൻ നാവികരും ഭാവികാലവും..

അടുത്ത ദശാബ്ദത്തിനുള്ളിൽ ആഗോള ഷിപ്പിംഗിൽ മേഖലയിൽ ഇന്ത്യൻ നാവികരുടെ എണ്ണം 20 ശതമാനമായി ഉയരുമെന്നാണ് വ്യവസായ വിദഗ്ധരുടെ പ്രവചനം. പ്രധാനമായും നാല് കാര്യങ്ങളാണ് ഇതിലേക്ക് നയിക്കുക. മികച്ച പരിശീലന സ്ഥാപനങ്ങളാണ് ഇന്ത്യയിലുള്ളത്. രാജ്യത്തെ സാക്ഷരത അനുദിനം വർദ്ധിച്ച് വരികയാണ്. യൂറോപ്പിലെ വലിയൊരു വിഭാ​ഗം നാവികർക്കും പ്രായമായിരിക്കുന്നു. എല്ലാതിനുമുപരി ഇന്ത്യൻ നാവികർ വളരെ മികച്ച രീതിയിൽ ഇം​ഗ്ലീഷ് സംസാരിക്കാൻ കെൽപ്പുള്ളവരാണ്. ഇന്ത്യയിൽ നാവിക പരിശീലനം നൽകുന്ന ഏകദേശം 166 സ്ഥാപനങ്ങളുണ്ട്. ഇതിൽ 50 ശതമാനത്തോളം അക്കാദമിക് സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണ്. അതുകൊണ്ടുതന്നെ അനവധി ഇന്ത്യൻ നാവികരെ വാർത്തെടുക്കാനുള്ള വലിയ സാധ്യതകളാണ് രാജ്യത്തുള്ളത്.

യുക്രെയ്ൻ യുദ്ധവും കൊവിഡും..

കൊവിഡ് മഹാമാരി വ്യാപനത്തിന്റെ ആരംഭഘട്ടത്തിൽ ചരക്ക് കപ്പലുകളിൽ നിരവധി തൊഴിലാളികളുടെ കുറവുണ്ടായിരുന്നു. ഈ ഘട്ടത്തിലാണ് നാവികരെ തന്നെ കപ്പൽ ജീവനക്കാരായി നിയമിക്കാൻ ആവശ്യപ്പെട്ട് ഇൻ്റർനാഷ്ണൽ മാരിടൈം ഓർഗനൈസേഷൻ ഉത്തരവിറക്കുന്നത്. ഇതോടെ മെർച്ചൻ്റ് നേവിക്കാരെ കേന്ദ്രസർക്കാർ ഈ വിഭാ​ഗത്തിൽ ഉൾപ്പെടുത്തി. കൂടാതെ അക്കാലത്ത് ഉടലെടുത്ത യുക്രെയ്ൻ-റഷ്യ യുദ്ധം ഇന്ത്യൻ നാവികരുടെ ആവശ്യം വർദ്ധിപ്പിച്ചു. റഷ്യൻ, യുക്രെയ്ൻ നാവികരിൽ നിന്നും 15% ആളുകളുണ്ടായിരുന്നു. എന്നാൽ യുദ്ധാനന്തരം ആ​ഗോള ഷിപ്പിം​ഗ് കമ്പനികൾ ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള നാവികരെ തിരഞ്ഞെടുക്കാൻ താത്പര്യപ്പെട്ടു.

വെല്ലുവിളികൾ..

എന്നിരുന്നാലും ഇന്ത്യക്ക് മുന്നിൽ അൽപസ്വൽപം വെല്ലുവിളികളുണ്ട്. കഴിവുള്ള യുവാക്കളെ ആകർഷിക്കുക എന്നുള്ളതാണ് മെർച്ചന്റ് നേവിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. കാരണം ഇന്നത്തെ കാലത്ത് ഭൂരിഭാഗം യുവാക്കളും ഐടി പോലുള്ള മേഖലകളിലേക്ക് ആകർഷിക്കപ്പെടുന്നവരാണ്. എല്ലാ കപ്പലുകളിലും മതിയായ പരിശീലന സൗകര്യങ്ങളില്ലെന്നതാണ് രണ്ടാമത്തെ വെല്ലുവിളി. മൂന്നാമത്തെ വെല്ലുവിളിയെന്തെന്നാൽ ഈ മേഖലയിലേക്ക് കടന്നുവരാൻ സ്ത്രീകൾ മടിക്കുന്നു എന്നുള്ളതാണ്. ഈ മൂന്ന് വെല്ലുവിളികളെയും തരണം ചെയ്‌താൽ നാവികരെ സംഭാവന ചെയ്യുന്നതിൽ ഒന്നാമതാകും ഇന്ത്യ. അതായത് ലോകത്തെ അഞ്ച് നാവികരെയെടുത്താൽ അതിൽ ഒരാൾ ഇന്ത്യക്കാരനാകും.

Tags: IndiaSailorsshipping
ShareTweetSendShare

More News from this section

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies