എറണാകുളം: ക്ഷേമ പെൻഷൻ ജനത്തിന്റെ അവകാശമല്ലെന്നും ഗവൺമെന്റ് നൽകുന്ന ഔദ്യാര്യമാണെന്നും ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് പിണറായി സർക്കാർ. ക്ഷേമ പെൻഷൻ അവകാശമായി കാണാനാകില്ല. ക്ഷേമ പെൻഷൻ വിതരണം എപ്പോൾ നടത്തണമെന്ന് തീരുമാനമെടുക്കുന്നത് സർക്കാരാണ്.
സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗം മാത്രമാണ് ക്ഷേമ പെൻഷൻ വിതരണം. ക്ഷേമ പെൻഷനെ സഹായം മാത്രമായി കണ്ടാൽ മതി.നിയമം അനുശാസിക്കുന്ന പെൻഷൻ ഗണത്തിൽ പെടുന്നതല്ല ക്ഷേമ പെൻഷനെന്നും സർക്കാർ മറുപടി സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. നിലവിൽ ആറുമാസത്തിലേറെ പെൻഷൻ കുടിശികയാണ്.
പെൻഷൻ തുടർച്ചതായി മുടങ്ങുന്നത് സംബന്ധിച്ച് ഹൈകോടതി സ്വമേധയാ എടുത്ത കേസിലാണ് സർക്കാർ സത്യവാങ്മൂലം നൽകിയത്. പെൻഷൻ മുടങ്ങിയതിനെത്തുടർന്ന് കോഴിക്കോട് ദിവ്യംഗനായ വളയത്ത് ജോസഫ് ജീവനൊടുക്കിയതിന് പിന്നലെയാണ് കോടതി സ്വമേധയാ കേസെടുത്തത്.