കൊച്ചി: ബലാത്സംഗത്തെ തുടർന്ന് ഗർഭിണി ആയാൽ ഗർഭച്ഛിദ്രത്തിന് അനുമതി നിഷേധിക്കുന്നത് അവകാശലംഘനമെന്ന് ഹൈക്കോടതി. ഗർഭച്ഛിദ്രത്തിന് അനുമതി നിൽേധിക്കുന്നത് അന്തസോടെ ജീവിക്കാനുള്ള അവകാശത്തിന്റെ നിഷേധമാണെന്ന് ജസ്റ്റിസ് കൗസർ എടപ്പാഗത്ത് വ്യക്തമാക്കി. 16-ജകാരിയുടെ 27 ആഴ്ച പിന്നിട്ട ഗര്ഡഭം അലസിപ്പിക്കാൻ അനുമതി നൽകി കൊണ്ടുള്ള ഉത്തരവിലാണ് കോടതി നിരീക്ഷണം.
വിവാഹേതര ബന്ധത്തിലോ ലൈംഗികാതിക്രമത്തിനോ ഇരയായി ഗർഭം ധരിക്കുന്നവർ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. ബലാത്സംഗത്തിൽ ഗർഭിണിയായ യുവതി പ്രസവിക്കണെമെന്ന് നിർബന്ധിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.
16-കാരിയുടെ അമ്മയാണ് ഗർഭം അലസിപ്പിക്കുന്നതിനായി കോടതിയെ സമീപിച്ചത്. 19-കാരനായ കാമുകനിൽ നിന്നാണ് പെൺകുട്ടി ഗർഭം ധരിച്ചത്. യുവാവിനെതിരെ കണ്ണൂരിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അമ്മ കോടതിയിൽ പറഞ്ഞു. 24 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാനാണ് ഗർഭച്ഛിദ്ര നിയമം അനുവദിക്കുന്നത്. എന്നാൽ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 27-ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാൻ അനുവദിക്കുകയായിരുന്നു.