രാജസ്ഥാൻ നായകൻ സഞ്ജു സാംസണിന്റെ പുറത്താകലിൽ വൻ വിവാദം. 15-ാം ഓവറിന്റെ മൂന്നാം പന്തിലായിരുന്നു താരം ലോംഗ് ഓണിൽ ഉയർത്തിയടിച്ച പന്ത് ഷായ് ഹോപ് കൈപിടിയിലൊതുക്കുന്നത്. ബൗണ്ടറിക്ക് തൊട്ടരികിൽ നിന്നുള്ള ക്യാച്ചിൽ സംശയം ഉയർന്നതോടെ തേർഡ് അമ്പയർ ഇത് പരിശോധിച്ചു. റിപ്ലേകളിൽ ഹോപ്പിന്റെ കാലിൽ ബൗണ്ടറി ലൈനിൽ തട്ടുന്നത് വ്യക്തമായിരുന്നെങ്കിലും ഔട്ട് അനുവദിക്കുകയായിരുന്നു. 45 പന്തിൽ 86 റൺസ് എടുത്ത് നിൽക്കെയാണ് താരം പുറത്തായത്. രാജസ്ഥാന്റെ 162/3 എന്ന നിലയിലായിരുന്നു അപ്പോൾ.
പുറത്താകലിൽ അതൃപ്തി പ്രകടപ്പിച്ച രാജസ്ഥാൻ നായകൻ ഇക്കാര്യം അമ്പയർമാരോട് സംസാരിക്കുകയും ചെയ്തു. നിരവധി തവണ ഐപിഎല്ലിൽ അമ്പയറിംഗ് പഴി കേൾക്കുന്നതിനിടെയാണ് പുതിയ വിവാദം. സഞ്ജുവിന്റെ വിക്കറ്റാണ് മത്സരത്തിൽ വഴിത്തിരിവായത്.
He is clearly touching the cushion…Robbed a well deserved century for sanju samson.!!! IPL fixing it in favour of Delhi.!!#DCvsRR #IPL2024 #SanjuSamson pic.twitter.com/QY5VzakXUm
— sangeerth (@sangeerthk16) May 7, 2024
ഇതിനിടെ ഡൽഹി ടീമിന്റെ ഉടമ ഗ്യാലറിയിൽ ഇരുന്ന ഔട്ടെന്ന് മുറവിളി കൂട്ടുന്നതും കാണാമായിരുന്നു. പരിശീലകൻ കുമാർ സംഗക്കാരയടക്കം റിപ്ലേ പരിശോധിച്ച് ഹോപ്പിന്റെ കാൽ ബൗണ്ടറി ലൈനിൽ തട്ടുന്നത് വ്യക്തമായെന്ന് ഡഗൗട്ടിൽ ഇരുന്ന വാദിക്കുന്നത് കാണാമായിരുന്നു.ഔട്ട് വിളിച്ചതോടെ രാജസ്ഥാൻ ക്യാമ്പ് ഒന്നാകെ ഞെട്ടി.
Game of margins! 😮
A splendid catch that raises the 𝙃𝙊𝙋𝙀 for the Delhi Capitals 🙌
Sanju Samson departs after an excellent 86(46) 👏
Watch the match LIVE on @StarSportsIndia and @JioCinema 💻📱#TATAIPL | #DCvRR pic.twitter.com/rhLhfBmyEZ
— IndianPremierLeague (@IPL) May 7, 2024