ന്യൂഡൽഹി: എഎപി എംപി സ്വാതി മലിവാളിനെ ആക്രമിച്ച അരവിന്ദ് കെജ്രിവാളിന്റെ പേഴ്സണൽ അസിസ്റ്റന്റ് ബൈഭവ് കുമാർ വീണ്ടും മുഖ്യമന്ത്രിക്കൊപ്പം. യുപിയിലെത്തിയ കെജ് രിവാളിനൊപ്പം ലക്‌നൗ വിമാനത്താവളത്തിൽ ബൈഭവ് കുമാർ നിൽക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പാർട്ടി വനിതാ എംപി ഗുരുതര ആരോപണം ഉന്നയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ കുറ്റവാളിയെ സംരക്ഷിക്കുന്ന സമീപനമാണ് കെജ് രിവാൾ സ്വീകരിക്കുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി.
സ്വാതി മാലിവാളിനോട് ബൈഭവ് കുമാർ മോശമായി പെരുമാറിയെന്നും മുഖ്യമന്ത്രി ഇയാൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും കഴിഞ്ഞ ദിവസം എഎപിയുടെ രാജ്യസഭാ അംഗം കൂടിയായ സഞ്ജയ് സിംഗ് പറഞ്ഞിരുന്നു. എന്നാൽ ഇതിന് പിന്നാലെയാണ് കെജ് രിവാളിനൊപ്പം നിഴൽപോലെ ഇയാളെ വീണ്ടും കണ്ടത്. സഞ്ജയ് സിംഗും ഇവർക്കൊപ്പം ഉണ്ടായിരുന്നു.
ബൈഭവ് കുമാർ കെജ് രിവാളിനൊപ്പം നാടുചുറ്റുകയാണെന്നും ഇയാൾക്കെതിരെ എഫ്‌ഐആർ പോലും രജിസ്്റ്റർ ചെയ്തിട്ടില്ലെന്നും ബിജെപി നേതാവ് ഷെഹ്‌സാദ് പൂനാവാല പറഞ്ഞു. കെജ് രിവളിന്റെ താൽപര്യത്തോടെയാണ് സ്വാതിക്കെതിരെ ആക്രമണം നടന്നത് എന്നതിനെ തെളിവാണിതെന്നും ഷെഹ്‌സാദ് കൂട്ടിച്ചേർത്തു.
72 hours
No FIR on Bibhav Kumar instead Kejriwal is protecting him ! Roaming around with him..It is clear- attack on Swati Maliwal was done at behest of Kejriwal himself
Sheesh Mahal is Apradh Mahal & just like Draupadi cheerharan – a woman Rajya Sabha MP was subjected to… pic.twitter.com/1ig50VqHbT
— Shehzad Jai Hind (Modi Ka Parivar) (@Shehzad_Ind) May 16, 2024
കഴിഞ്ഞ ദിവസം ജയിലിൽ നിന്നും ജാമ്യത്തിൽ പുറത്തിറങ്ങിയ കെജ് രിവാളിനെ കാണാൻ വീട്ടിലെത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് ബൈഭവ് കുമാർ ആക്രമിച്ചതായി സ്വാതി മാലിവാൾ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്.