രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നിർത്താതെ മഴ പെയ്തതോടെ 15 പോയിന്റുമായി സൺറൈസേഴ്‌സ് ഹൈദരാബാദ് പ്ലേ ഓഫ് ഉറപ്പിച്ചു. കനത്ത മഴ കാരണം ഒരു പന്തു പോലും എറിയാൻ കഴിയാതെയാണ് മത്സരം ഉപേക്ഷിച്ചത്. ഇരു ടീമുകൾക്കും ഒരോ പോയിന്റ് വീതം ലഭിച്ചു.
ഹൈദരാബാദ് പ്ലേ ഓഫിൽ കടന്നതോടെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലേ ഓഫ് സാധ്യത സജീവമാക്കി. തുടർച്ചയായ അഞ്ച് ജയങ്ങളുമായി പ്ലേ ഓഫ് പ്രതീക്ഷയുള്ള ആർസിബിക്ക് എൽഎസ്ജി വലിയ മാർജിനിൽ ജയിക്കാതിരിക്കുകയും ചെന്നൈയോട് ജയിക്കുകയും ചെയ്താൽ പ്ലേഓഫ് കളിക്കാം. മുംബൈ ഇന്ത്യൻസിനെതിരെയാണ് ലക്‌നൗവിന്റെ അടുത്ത മത്സരം.
ഹോം ഗ്രൗണ്ടിൽ ഹൈദരാബാദിന് ഒരു മത്സരം കൂടി ബാക്കിയുണ്ട്. പഞ്ചാബ് കിംഗ്സിനെതിരെ അന്ന് ജയിക്കുകയും രാജസ്ഥാൻ കൊൽക്കത്തയോട് അടിയറവ് പറയുകയും ചെയ്താൽ ഹൈദരാബാദ് രണ്ടാം സ്ഥാനക്കാരാകും.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനും രാജസ്ഥാൻ റോയൽസുമാണ് പ്ലേ ഓഫിന് യോഗ്യത നേടിയ മറ്റു ടീമുകൾ.
നിലവിൽ പോയിന്റ് പട്ടികയിൽ ചെന്നൈയെ മറികടന്ന് മൂന്നാം സ്ഥാനത്താണ് ഹൈദരാബാദ്. ഗുജറാത്ത് നേരത്തെ തന്നെ പ്ലേ ഓഫിൽനിന്ന് പുറത്തായിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സുമായുള്ള ഗുജറാത്തിന്റെ കഴിഞ്ഞ മത്സരവും മഴ കാരണം ഉപേക്ഷിച്ചതോടെയാണ് ഗുജറാത്ത് പുറത്തായത്.