തിരുവനന്തപുരം: സംസ്ഥാനത്ത് വിമാനത്താവളങ്ങൾ വഴി വൻ സ്വർണവേട്ട. 6.31 കോടി രൂപ വിലമതിക്കുന്ന എട്ട് കിലോ സ്വർണമാണ് വിവിധയിടങ്ങളിൽ നിന്ന് പിടിച്ചെടുത്തത്. എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ, ഡിആർഐയിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ മൂന്ന് വ്യത്യസ്ത കേസുകളിൽ നിന്ന് 5.9 കിലോ സ്വർണം പിടിച്ചെടുത്തു. ഡിആർഐയിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം പിടിച്ചെടുത്തത്.
കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് മൂന്നിടങ്ങളിൽ നിന്നായി കോടികൾ വരുന്ന സ്വർണം പിടികൂടിയത്. കോഴിക്കോട് വിമാനത്താവളത്തിൽ മുന്ന് യാത്രക്കാരിൽ നിന്ന് 2.08 കോടി രൂപയുടെ സ്വർണം പിടികൂടി. ശരീരത്തിൽ ഒളിപ്പിച്ചുകടത്തുന്നതിനിടെയാണ് സംഘം പിടിയിലായത്.
നെടുമ്പാശേരി വിമാനത്താവളത്തിൽ 28 ലക്ഷം രൂപ വിലമതിക്കുന്ന 430.97 ഗ്രാം സ്വർണവും കസ്റ്റംസ് പിടികൂടിയിരുന്നു. ജിദ്ദയിൽ നിന്ന് കൊച്ചിയിലെത്തിയ മലപ്പുറം സ്വദേശി സിറാജുദ്ദീനിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്.
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 42 ലക്ഷം രൂപയുടെ 576 ഗ്രാം സ്വർണമാണ് പിടികൂടിയത്. കാസർഗോഡ് സ്വദേശികളായ മുഹമ്മദ് റിയാസ്, മുഹമ്മദ് നിസാർ എന്നിവരെയാണ് കസ്റ്റംസ് പിടിയിലായത്.















