തിരുവനന്തപുരം: തലസ്ഥാനത്ത് സ്മാർട്ട് സിറ്റി പദ്ധതിപ്രകാരമുള്ള റോഡുകളുടെ നിർമ്മാണം അനന്തമായി നീളുന്നതു കാരണം ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെട്ടതിനെ കുറിച്ച് നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ആക്റ്റിംഗ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥാണ് നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്. മഴ പെയ്തതോടെ തലസ്ഥാനത്തെ റോഡുകളിലൂടെയുള്ള യാത്ര ദുസഹമായി മാറിയിരിക്കുകയാണ്. കേസ് ജൂണിൽ പരിഗണിക്കും.
്‌വലിയ കുഴികൾ ചാടി കടന്നാണ് പലരും വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പുറത്തു പോകുന്നത്. മഴ തുടങ്ങിയതോടെ റോഡുകളുടെ നിർമ്മാണവും പാതി വഴിയിൽ നിലച്ചു. നഗരത്തിലെ 80 റോഡുകളാണ് 273 കോടി മുടക്കിയാണ് സ്മാർട്ടാക്കുന്നത്. 28 റോഡുകളുടെ നവീകരണം ഇനി പൂർത്തിയാക്കാനുണ്ട്. മഴ പെയ്തതോടെ റോഡ് പണിക്കെടുത്ത കുഴികളിൽ വെള്ളക്കെട്ടുണ്ടായി.















