ഭോപ്പാൽ : ഒരു മാസത്തിനുള്ളിൽ ഉജ്ജയിനി മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത് 45 ലക്ഷത്തോളം പേർ . മഹാകൽ ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ മൃണാൾ മീണയാണ് ഇക്കാര്യം വ്യക്തമാക്കിയത് .
ഉജ്ജയിനിയിലെ മഹാകാൽ ലോക് രൂപീകൃതമായതിന് ശേഷം ഭോലേനാഥിനെ ദർശിക്കാൻ എല്ലാ ദിവസവും ഭക്തജനങ്ങളുടെ തിരക്കാണ്. വേനൽ അവധിക്കാലത്ത് ഏപ്രിൽ 22 മുതൽ മെയ് 22 വരെ ഇതുവരെ 45 ലക്ഷത്തോളം ആളുകൾ ഉജ്ജയിനിൽ എത്തി.ക്ഷേത്രത്തിന്റെ ഇതുവരെയുള്ള ചരിത്രത്തിൽ ആദ്യമായാണ് ഇതെന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു.
മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഈ ഭക്തരിൽ ഏറെയും. മഹാരാഷ്ട്രയിലെ ഷിർദിയിൽ എത്തിയതിന്റെ 3 ഇരട്ടി ഭക്തരും രാജസ്ഥാനിലെ ഖാട്ടു ശ്യാം ക്ഷേത്രത്തിൽ എത്തിയതിന്റെ 4 ഇരട്ടിയിലധികം ഭക്തരും ഉജ്ജയിനിയിൽ എത്തിയിട്ടുണ്ട്.