ഹിജാബിനെ ചൊല്ലിയുള്ള കലഹങ്ങളും , പ്രതിഷേധങ്ങളും ഇന്ന് ലോകത്തിന്റെ പലയിടങ്ങളിലും നടക്കുന്നുണ്ട് . എന്നാൽ മുസ്ലീം രാജ്യമാണെങ്കിലും ഹിജാബിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്ന നാടാണ് താജിക്കിസ്ഥാൻ .
ഭരണഘടനാപരമായി മതേതര രാജ്യമാണ് താജിക്കിസ്ഥാൻ. ഇവിടുത്തെ ജനസംഖ്യയുടെ 95 ശതമാനത്തിലധികം മുസ്ലീങ്ങളാണ്. മതസ്വാതന്ത്ര്യം ഇവിടെ ഭരണഘടനയിലുണ്ട്. എന്നാൽ ഇവിടെ ഒരാളുടെ മതം ആചരിക്കുന്നത് സർക്കാരിന്റെ കർശന നിയന്ത്രണത്തിലാകണമെന്ന് പ്രത്യേക നിർദേശവുമുണ്ട് . ഇതിന് പുറമെ ഹജ്ജിന് പോകുന്നവരുടെ എണ്ണത്തിലും നിയന്ത്രണമുണ്ട്. താജിക്കിസ്ഥാന് സമ്പന്നമായ ചരിത്രമുണ്ട്. ഏകദേശം മൂന്ന് പതിറ്റാണ്ടുകളായി പ്രസിഡൻ്റ് ഇമോമാലി റഹ്‌മോനാണ് ഇവിടം ഭരിക്കുന്നത്.
18 വയസ്സിന് താഴെയുള്ള വിദ്യാർത്ഥിനികൾ ഹിജാബ് ധരിക്കുന്നത് തടയുന്നതിനും ഇവിടെ നിയമങ്ങളുണ്ട് . 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ശവസംസ്കാര ചടങ്ങുകൾ ഒഴികെ പൊതു മതപരമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ കഴിയില്ല. ശവസംസ്‌കാരം, വിവാഹം തുടങ്ങിയ സ്വകാര്യ ചടങ്ങുകളും നിയമം വഴി നിയന്ത്രിക്കുന്നു. എത്ര പേർ പങ്കെടുക്കും ഈ ചടങ്ങുകളിൽ പങ്കെടുക്കണമെന്നത് സർക്കാർ തീരുമാനിക്കും. ഇന്നും ഈ സാഹചര്യങ്ങൾ മാറിയിട്ടില്ല. അതുപോലെ തന്നെ പുരുഷന്മാർ താടി വളർത്തുന്നതും വിലക്കുണ്ട്.
2022ൽ ദുഷാൻബെയിലെ ഇസ്ലാമിക് പുസ്തകശാലകൾ നിർബന്ധിതമായി അടച്ചുപൂട്ടിയെന്നാണ് യുഎസ് റിപ്പോർട്ട്. സർക്കാർ അനുമതിയില്ലാതെ മതപരമായ വസ്തുക്കൾ ഇറക്കുമതി ചെയ്യാൻ പോലും കഴിയില്ല. 2023 ൽ വീണ്ടും കടകൾ തുറന്നുവെങ്കിലും ഇസ്ലാമിക പുസ്തകങ്ങൾ വിൽക്കാൻ അനുവാദമില്ലെന്നാണ് റിപ്പോർട്ട്.