ബെംഗളൂരു; കനത്ത മഴയെ തുടർന്ന് തകർന്നുവീണ ഹംപിയിലെ സാലു മണ്ഡപത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ആർക്കിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യ അറിയിച്ചു.
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഹംപി വിരൂപാക്ഷ ക്ഷേത്ര പരിസരത്ത് സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ സാലു മണ്ഡപം ചൊവ്വാഴ്ച രാത്രി പെയ്ത കനത്ത മഴയിലാണ് തകർന്നുവീണത്. വേഗം തന്നെ ആർക്കിയോളജിക്കൽ സർവേയിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി.
750 മീറ്റർ നീളവും 77.7 മീറ്റർ വീതിയുമുള്ള സാലു മണ്ഡപം വളരെ ദുർബലമായിരുന്നു. ഹംപി എഎസ്ഐ പവലിയൻ പുനഃസ്ഥാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ചൊവ്വാഴ്ച രാത്രി പെയ്ത മഴയെ തുടർന്ന് തകർന്നുവീഴുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.മണ്ഡപത്തിന് ചുറ്റും മഴവെള്ളം കെട്ടിക്കിടന്നതിനാൽ മണ്ഡപത്തിന്റെ അടിത്തറ ഇളകുകയും എട്ട് തൂണുകളുള്ള കൽമണ്ഡപം തകരുകയും ചെയ്തു.കഴിഞ്ഞ 15 ദിവസമായി വിജയനഗര ജില്ലയിൽ നല്ല മഴ പെയ്യുന്നു.
നാളെയോടെ സാലു മണ്ഡപംപൂർണമായും പൊളിച്ചുമാറ്റിയ ശേഷം പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. പവലിയൻ പുനഃസ്ഥാപിക്കുന്നതിന് പൊളിച്ച കല്ലുകൾ തന്നെ ഉപയോഗിക്കും. ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ മൂന്ന് ഘട്ടങ്ങളായി നടക്കുന്നുണ്ട്.
വിരൂപാക്ഷ ക്ഷേത്രത്തിൽ നിന്ന് ഏകദേശം 500 മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സാലു മണ്ഡപം പ്രാദേശിക വ്യാപാരികളുടെ വിപണിയായിരുന്നു. ചില സമയങ്ങളിൽ ക്ഷേത്രം സന്ദർശിക്കുന്ന ഭക്തരും സാലു മണ്ഡപ പവലിയന്റെ കീഴിൽ ക്യാമ്പ് ചെയ്യാറുണ്ടായിരുന്നു. അടുത്ത മാസം മുതൽ സാലു മണ്ഡപത്തിന്റെ പുനരുദ്ധാരണം ആരംഭിക്കാൻ അവർ പദ്ധതിയിട്ടിരുന്നു, എന്നാൽ നിർഭാഗ്യവശാൽ ഇങ്ങിനെ സംഭവിച്ചു,” വിജയനഗര ഡെപ്യൂട്ടി കമ്മീഷണർ എം എസ് ദിവാകർ പറഞ്ഞു.