ന്യൂഡൽഹി: ഡൽഹിയിൽ ഹാട്രിക് വിജയം ഉറപ്പിച്ചിരിക്കുകയാണ് ബിജെപി. മുതിർന്ന ബിജെപി നേതാവ് സുഷമ സ്വരാജിന്റെ മകൾ ബൻസൂരി സ്വരാജ് വമ്പൻ വിജയത്തിലേക്കാണ് നടന്നടുത്ത് കൊണ്ടിരിക്കുന്നത്. ഇതുവരെ 354,789 വോട്ടുകളാണ് ബൻസൂരി സ്വരാജ് നേടിയത്. അമ്മയുടെ വീര്യം ചോർന്നു പോകാതെ കന്നിയങ്കത്തിൽ മകൾ മിന്നും വിജയമാണ് കൈവരിക്കുന്നത്.
ആംആദ്മിയുടെ സ്വാമനാഥാണ് രണ്ടാം സ്ഥാനത്ത്. ഇതുവരെ 303,834 വോട്ടുകളാണ് അദ്ദേഹം നേടിയത്. ബിഎസ്പിയുടെ രാജ് കുമാർ ആനന്ദ് 4501 വോട്ടുകളുമായി മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ മീനാക്ഷി ലേഖി വൻ ഭൂരിപക്ഷത്തിലാണ് ന്യൂഡൽഹി മണ്ഡലത്തിൽ വിജയിച്ചത്.
ഡൽഹിയിൽ ആംആദ്‌മിയും കോൺഗ്രസും ഒന്നിച്ച് മത്സരിച്ചിട്ടും ഡൽഹിയിൽ മുന്നേറുകയാണ് ബിജെപി. ഏഴ് ലോക്‌സഭാ സീറ്റുകളിലും ബിജെപിയാണ് മുന്നിൽ. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ വർഷമെങ്കിലും സീറ്റ് ഉറപ്പിക്കണമെന്ന ലക്ഷ്യത്തോടെയാണ് എഎപി കോൺഗ്രസിനൊപ്പം കൈകോർത്തത്. എന്നാൽ വീണ്ടും പരാജയത്തിലേക്ക് കൂപ്പുകുത്തുന്ന കാഴ്‌ച്ചയാണ് ഫലപ്രഖ്യാപനത്തിലൂടെ തെളിയുന്നത്.















