ഫ്രഞ്ച് ഓപ്പണിൽ ചരിത്രം കുറിച്ച് സ്പെയിൻ താരം കാർലോസ് അൽകാരസ്. ജർമ്മൻകാരനായ അലക്സാണ്ടർ സ്വരേവിനെ കീഴടക്കി കിരീടത്തിൽ മുത്തമിട്ടു. സ്പെയിൻ താരത്തിന്റെ മൂന്നാം ഗ്രാൻഡ് സ്ലാമാണിത്. പുരുഷ സിംഗിൾസ് ഫൈനിൽ അഞ്ചു സെറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് വിജയം.
ഒരു ഘട്ടത്തിൽ രണ്ടു വീതം സെറ്റുകൾ നേടി ഇരുവരും സമനില പാലിച്ചിരുന്നു.സ്‌കോര്‍: 6-3, 2-6, 5-7, 6-1, 6-2.ആദ്യ സെറ്റിൽ ആധിപത്യം പുലർത്തിയ അൽകാരസ് രണ്ടാം സെറ്റിൽ നിഷ്പ്രഭനാകുന്നതാണ് കണ്ടത്. എന്നാൽ മൂന്നാം സെറ്റിൽ അൽകാരസ് തിരിച്ചു വന്നെങ്കിലും സ്വരേവിന്റെ വെല്ലുവിളി മറികടക്കാനായില്ല.
നാലാം സെറ്റിൽ കളം നിറഞ്ഞ് എതിരാളിയുടെ ദൗർബല്യം ബലമാക്കിയ അൽകാരസ് നാലാം സെറ്റ് നേടി മത്സരം സമനിലയിലാക്കി. അഞ്ചാം സെറ്റിലും ആധിപത്യം തുടർന്നതോടെ ജയവും കിരീടവും സ്വന്തമാക്കുകയായിരുന്നു. 2022-ല്‍ യുഎസ് ഓപ്പണും 2023-ല്‍ വിംബിള്‍ഡണും നേടിയ അൽകാരസ് 21-ാം വയസിലാണ് ഫ്രഞ്ച് ഓപ്പണും നേടുന്നത്. മൂന്ന് പ്രധാന ടൂർണമെന്റുകളിൽ കിരീടം ഉയർത്തുന്ന പ്രായം കുറഞ്ഞ താരമെന്ന ഖ്യാതിയും അദ്ദേഹത്തിന് സ്വന്തമായി.















