തിരുവനന്തപുരം: ക്രൈസ്തവ മത വിശ്വാസികളെയും ഫ്രാൻസിസ് മാർപാപ്പയെയും പരിഹസിച്ച് കോൺഗ്രസ്. കോൺഗ്രസ് കേരള ഘടകത്തിന്റെ എക്സ് അക്കൗണ്ടിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ചിത്രം പങ്കുവെച്ച് പരിഹസിച്ചിരിക്കുന്നത്. “അവസാനം, പോപ്പിന് ദൈവത്തെ കണ്ടുമുട്ടാൻ അവസരം ലഭിച്ചു” എന്ന അടിക്കുറിപ്പോടെയാണ് ക്രൈസ്തവരെ കോൺഗ്രസ് പുച്ഛിച്ചത്. ഇതിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ളവർ രംഗത്തും വന്നു.
“തീവ്ര ഇസ്ലാമിസ്റ്റുകളോ അർബൻ നക്സലുകളോ നടത്തുന്ന കോൺഗ്രസ് കേരളാ ഘടകത്തിന്റെ എക്സ് ഹാൻഡിലിൽ ദേശീയ നേതാക്കൾക്കെതിരെ അപകീർത്തികരവും അപമാനകരവുമായ ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നത് തുടരുന്നു. ഇപ്പോൾ, ബഹുമാനപ്പെട്ട മാർപ്പാപ്പയെയും ക്രിസ്ത്യൻ സമൂഹത്തെയും പരിഹസിക്കുന്ന തരത്തിലേക്ക് വരെ അത് എത്തിയിരിക്കുന്നു. കേരളത്തിൽ നിന്നുള്ള എഐസിസി ജനറൽ സെക്രട്ടറിയാണെന്ന് ഉറപ്പാണ്. കെ സി വേണുഗോപാലിന് ഇതിനെക്കുറിച്ച് അറിയാം. ഇതിൽ രാഹുൽ ഗാന്ധി എന്തു ചോദിക്കും? മല്ലികാർജുൻ ഖാർഗെ ഇതിനെ പിന്തുണയ്‌ക്കുന്നുണ്ടോ?” – കെ സുരേന്ദ്രൻ ചോദിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രതികരണത്തിന് പിന്നാലെ കോൺഗ്രസിന്റെ പേജിൽ നിന്നും പോസ്റ്റ് അപ്രത്യക്ഷമാവുകയും ചെയ്തു. മതങ്ങൾ തമ്മിലുള്ള പരസ്പര ബഹുമാനവും സൗഹാർദ്ദവും തകർക്കുന്നതും വർഗീയ വിദ്വേഷവും സംഘർഷവും സൃഷ്ടിക്കാനുള്ള ശ്രമവുമാണ് കോൺഗ്രസിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ഇത്തരം വിഭജന തന്ത്രങ്ങൾക്കെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കുകയും എല്ലാ സമുദായങ്ങൾക്കിടയിലും സമാധാനവും ധാരണയും വളർത്തുന്നതിനായി പ്രവർത്തിക്കുകയും വേണമെന്ന് കുമ്മനം രാജശേഖരനും പ്രതികരിച്ചു.