എന്തുകൊണ്ട് കൊടിക്കുന്നിൽ സുരേഷ് പ്രോ-ടേം സ്പീക്കറായില്ല; കാരണം വ്യക്തമാക്കി കേന്ദ്രമന്ത്രി കിരൺ റിജിജു
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എന്തുകൊണ്ട് കൊടിക്കുന്നിൽ സുരേഷ് പ്രോ-ടേം സ്പീക്കറായില്ല; കാരണം വ്യക്തമാക്കി കേന്ദ്രമന്ത്രി കിരൺ റിജിജു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2024, 07:16 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ബിജെപി എംപി ഭർതൃഹരി മഹ്താബിനെ പ്രോ-ടേം സ്പീക്കറായി നിയമിച്ച രാഷ്‌ട്രപതിയുടെ തീരുമാനത്തിന് പിന്നാലെ കോൺ​ഗ്രസ് ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു. മുതിർന്ന പാർലമെന്റ് അം​ഗമാണ് പ്രോ-ടേം സ്പീക്കറാവുക എന്നിരിക്കെ, എട്ട് തവണ എംപിയായ കൊടിക്കുന്നിൽ സുരേഷിനെ തഴഞ്ഞ്, ഏഴ് തവണ എംപിയായ ഭർതൃഹരിയെ നിയമിച്ചെന്നായിരുന്നു കോൺ​ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ വിമർശനം. എന്നാൽ എന്തുകൊണ്ടാണ് ഭർതൃഹരി മഹ്താബ് ചുമതലയിലേക്ക് എത്തിയതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്രമന്ത്രി കിരൺ റിജിജു.

കോൺ​ഗ്രസ് പാർട്ടി ഇത്തരത്തിൽ സംസാരിക്കുന്നതിൽ ലജ്ജ തോന്നുന്നുണ്ടെന്നും മറുപടി പറയേണ്ടി വന്നതിൽ ഖേദിക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു. പ്രോ-ടേം സ്പീക്കറുടെ പദവി താത്കാലികം മാത്രമാണ്. പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുന്നത് വരെ മാത്രമാണ് പ്രോ-ടേം സ്പീക്കറുടെ കാലാവധി. ഏതെങ്കിലും തരത്തിലുള്ള വ്യാവസായിക ഇടപാടുകൾ ചെയ്യാൻ പ്രോ-ടേം സ്പീക്കർക്ക് സാധിക്കില്ല. വളരെ പരിമിതമായ കാര്യങ്ങൾക്ക് വേണ്ടി മാത്രമുള്ള ചുമതലയാണത്. ഭർതൃഹരി മഹ്താബിനെയാണ് കോൺ​ഗ്രസ് ഇപ്പോൾ എതിർക്കുന്നത്. ഏഴ് തവണ തുടർച്ചയായി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അം​ഗമാണ് ഭർതൃഹരി. യാതൊരു തരത്തിലുള്ള ഇടവേളകളും ഇതിനിടെ സംഭവിച്ചിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറ്റവും മുതിർന്ന പാർലമെന്റം​ഗം അദ്ദേഹമാണ്. എന്നാൽ കോൺ​ഗ്രസ് ഉന്നയിക്കുന്നത് കൊടിക്കുന്നിൽ സുരേഷിന്റെ പേരാണ്. അദ്ദേഹം എട്ട് തവണ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്നുള്ളത് ശരി തന്നെ. പക്ഷെ, 2004ലും 1998ലും ബ്രേക്ക് സംഭവിച്ചു. നിയമങ്ങളെ കേന്ദ്രസർക്കാർ ലംഘിച്ചുവെന്ന് പറയുന്നവർ നമ്മുടെ നിയമങ്ങൾ യഥാവിധി വായിച്ച് മനസിലാക്കാത്തവരാണ്. പരമ്പരാ​ഗതമായി തുടരുന്ന രീതിയാണ് കേന്ദ്രസർക്കാർ പിന്തുടർന്നിരിക്കുന്നതെന്നും കിരൺ റിജിജു വ്യക്തമാക്കി.

കോൺ​ഗ്രസിന്റെ വിമർശനത്തിന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയും മറുപടി നൽകിയിരുന്നു. പ്രോ-ടേം സ്പീക്കറെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് 100ൽ താഴെ സീറ്റുള്ള കോൺ​ഗ്രസ് സംസാരിക്കേണ്ടതില്ല. സ്വന്തം നില എവിടെയാണെന്ന് തിരിച്ചറിഞ്ഞ് പെരുമാറാനാണ് കോൺ​ഗ്രസ് ശ്രമിക്കേണ്ടത്. മുതിർന്ന നേതാവും എംപിയുമായ കൊടിക്കുന്നിൽ സുരേഷിനെ പ്രതിപക്ഷ നേതാവായി നിയമിക്കാൻ കോൺ​ഗ്രസ് തയ്യറാകണം. മൂന്നാം വട്ടവും പരാജയപ്പെട്ട രാഹുലിനേക്കാൾ അർഹതയുള്ളയാളെ പ്രതിപക്ഷ ചുമതല ഏൽപ്പിക്കണമെന്നും അമിത് മാളവ്യ പറഞ്ഞു.

പാർലമെന്റിന്റെ കീഴ്വഴക്കങ്ങൾ ലംഘിച്ചാണ് പ്രോ-ടേം സ്പീക്കറെ നിയമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചിരുന്നു. കൊടിക്കുന്നിൽ സുരേഷിനെ തഴഞ്ഞത് എന്തിനാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്നുമായിരുന്നു കോൺ​ഗ്രസ് എംപിയെ പിന്തുണച്ചുകൊണ്ട് പിണറായി വിജയൻ പറഞ്ഞത്.

Tags: kiran rijijuspeakerkodikunnil sureshPro Tem
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

Latest News

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies