അബുദാബി: യുഎഇയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമായ ബാപ്‌സ് ക്ഷേത്രം സന്ദർശിച്ച് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ. വസുധൈവ കുടുംബകം എന്ന യാഥാർത്ഥ്യത്തെ എല്ലാ അർത്ഥത്തിലും സാക്ഷാത്കരിക്കുന്ന ബാപ്‌സ് ക്ഷേത്രം പുത്തൻ ഉണർവുകളും ഊർജസ്വലതയും നൽകുന്നുവെന്ന് ഡോ. എസ് ജയശങ്കർ എക്‌സിൽ കുറിച്ചു.
” ഭാരതത്തിന്റെ സംസ്‌കാരം തുറന്നുകാട്ടുന്ന ബാപ്‌സ് ഹിന്ദു ക്ഷേത്രത്തിൽ ഇന്ന് സന്ദർശിച്ചു. ഇന്ത്യ-യുഎഇ സൗഹൃദബന്ധത്തിന്റെ നേർക്കാഴ്ചയാണ് ബാപ്‌സ് മന്ദിരം. ഇരുരാജ്യങ്ങളുടെയും ഐക്യം എക്കാലവും നിലനിൽക്കുമെന്ന സന്ദേശമാണ് ഇത് നൽകുന്നത്. ഇന്ത്യയുടെയും യുഎഇയുടെയും സംസ്‌കാരവും പൈതൃകവും ഇതിലൂടെ പ്രകടമാകുന്നു.”- എസ് ജയശങ്കർ കുറിച്ചു.
EAM Dr S Jaishankar tweeted, “Blessed to visit the BAPS Hindu Mandir in Abu Dhabi today. A visible symbol of India-UAE friendship, it radiates a positive message to the world and is a true cultural bridge between our two countries.” pic.twitter.com/SPCSE3Y3Ig
— ANI (@ANI) June 23, 2024
ഇന്ത്യ- യുഎഇ സമഗ്ര വികസനം, പങ്കാളിത്തം, സഹകരണം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാനാണ് എസ് ജയശങ്കർ യുഎഇയിൽ എത്തിയത്. ബാപ്‌സ് ഹിന്ദു ക്ഷേത്രത്തിൽ സന്ദർശനം നടത്തിയ ശേഷം ലൂവ്രെ അബുദാബിയിൽ വച്ച് സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര യോഗ ദിനാചരണ പരിപാടികളിലും എസ് ജയശങ്കർ പങ്കെടുക്കും. യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബുദുള്ള ബിൻ സായദ് അൽ നഹ്യാനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.