ചെന്നൈ: ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൊണ്ട് ഡിഎംകെ സംഘടനാ സെക്രട്ടറി ആർ എസ് ഭാരതിക്ക് തമിഴനാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈയുടെ വക്കീൽ നോട്ടീസ്. കള്ളക്കുറിച്ചി വിഷമദ്യ ദുരന്തവുമായി ബന്ധപ്പെട്ട് അണ്ണാമലൈക്കെതിരെ ആർ എസ് ഭാരതി അപകീർത്തികരമായ പ്രസ്താവകൾ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അണ്ണാമലൈ നിയമനടപടിയിലേക്ക് കടന്നത്.
സംഭവത്തിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ തികച്ചും അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഭാരതി ഉന്നയിക്കുന്നതെന്ന് അണ്ണാമലൈ ചൂണ്ടിക്കാട്ടി. തനിക്ക് നഷ്ടപരിഹാരമായി ലഭിക്കുന്ന ഒരു കോടി രൂപ കരുണാപുരത്ത് ഡീ അഡിക്ഷൻ സെൻ്റർ സ്ഥാപിക്കാൻ ചെലവഴിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കള്ളക്കുറിച്ചി വ്യാജദുരന്തവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ അണ്ണാമലൈ ആഞ്ഞടിച്ചിരുന്നു. ഭരണകക്ഷിയായ ഡിഎംകെ.യുടെ പങ്ക് സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സ്റ്റാലിൻ സർക്കാർനെതിരെ കടുത്ത ജനരോഷമാണ് തമിഴ്നാട്ടിൽ ഉയരുന്നത്. ഇതിൽ നിന്നും ശ്രദ്ധതിരിക്കാൻ ഭാരതി നടത്തിയ പ്രസ്താവനകളാണ് നിയമനടപടിക്ക് വഴിവെച്ചത്.