വിജയവാഡ: അന്തരിച്ച തെലുങ്ക് സിനിമ നിർമ്മാതാവും മാധ്യമ വ്യവസായിയുമായ സി.എച്ച് രാമോജി റാവുവിന്റെ കുടുംബം അമരാവതി നഗരത്തിന്റെ വികസനത്തിനായി ആന്ധ്രാപ്രദേശ് സർക്കാരിന് 10 കോടി രൂപ സംഭാവന നൽകി.
രാമോജി റാവുവിന്റെ ജീവിതം, പൈതൃകം, സംഭാവനകൾ എന്നിവ സ്മരിക്കുന്നതിനായി വിജയവാഡയിൽ വ്യാഴാഴ്ച സംഘടിപ്പിച്ച സംസ്ഥാന പരിപാടിയിൽ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിന് അവർ ചെക്ക് കൈമാറി.
തെലുങ്ക് സമൂഹത്തിനും രാജ്യത്തിനുമുള്ള അദ്ദേഹത്തിന്റെ സേവനങ്ങളെ മാനിച്ച് അമരാവതിയിൽ രാമോജി വിജ്ഞാന കേന്ദ്രം എന്ന പേരിൽ ഒരു കേന്ദ്രം സ്ഥാപിക്കുമെന്ന് അത് അദ്ദേഹം പറഞ്ഞു.കലാപരിപാടികൾ ഉൾപ്പെടെ മികച്ച പരിപാടികൾക്ക് ആതിഥേയത്വം വഹിക്കാനായി അതിൽ സംവിധാനമുണ്ടാകും.
ഈനാട് ഗ്രൂപ്പ് സ്ഥാപകനോടുള്ള ആദരസൂചകമായി അമരാവതിയിൽ രാമോജി റാവു മാർഗ് എന്ന പേരിൽ ഒരു റോഡ് ഉണ്ടാകുമെന്ന് പൊതുയോഗത്തിൽ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
“രാമോജി റാവു ഒരു വ്യക്തിയായിരുന്നില്ല, ഒരു സ്ഥാപനമായിരുന്നു. സമൂഹത്തിന്റെ പുരോഗതിക്കായി പ്രവർത്തിച്ച വിട്ടുവീഴ്ചയില്ലാത്ത പോരാളിയായിരുന്നു അദ്ദേഹം.” ശ്രീ നായിഡു പറഞ്ഞു.
തുറമുഖ നഗരമായ വിശാഖപട്ടണത്തിൽ ചിത്ര നഗരി സ്ഥാപിക്കുമെന്നും അത് സിനിമാ ചിത്രീകരണത്തിന് സൗകര്യമൊരുക്കുമെന്നും നായിഡു വാഗ്ദാനം ചെയ്തു.
റാമോജി റാവുവിന്റെ കുടുംബാംഗങ്ങളും നിരവധി മന്ത്രിമാരും തെലുങ്ക് സിനിമാ രംഗത്തെ പ്രമുഖരും മറ്റ് പ്രമുഖരും ചടങ്ങിൽ പങ്കെടുത്ത് ആദരാഞ്ജലികൾ അർപ്പിച്ചു.
1974-ൽ വിശാഖപട്ടണത്ത് ഈനാട് തെലുങ്ക് പത്രം ആരംഭിക്കുന്നതിന് മുമ്പ് റാവു 1969-ൽ അന്നദാത എന്ന പേരിൽ ഒരു മാസിക ആരംഭിച്ചിരുന്നു എന്ന് നായിഡു അനുസ്മരിച്ചു. ഒരു എഡിഷൻ പത്രത്തിൽ നിന്ന്ഈനാടിനെ 22 പതിപ്പുകളുള്ള വൻകിട മാധ്യമം ആയി മാറ്റിയ രാമോജി റാവുഹൈദരാബാദിലെ റാമോജി ഫിലിം സിറ്റി (ആർഎഫ്‌സി) ഉൾപ്പെടെ നിരവധി വിജയകരമായ ബിസിനസ്സ് സംരംഭങ്ങൾ കെട്ടിപ്പടുക്കുകയും ചെയ്‌തതായി ശ്രീ നായിഡു പറഞ്ഞു.
അവിഭക്ത ആന്ധ്രാപ്രദേശിൽ കോൺഗ്രസ് പാർട്ടിക്ക് ബദലില്ലെന്ന് എല്ലാവരും കരുതിയപ്പോൾ, 1980 കളിൽ എൻടി രാമറാവു സ്ഥാപിച്ച ടിഡിപിയെ അധികാരത്തിലെത്തിക്കുന്നതിൽ രാമോജി റാവു നിർണായക പങ്കുവഹിച്ചുവെന്ന് നായിഡു പറഞ്ഞു.
ഏറെ ഗവേഷണങ്ങൾക്ക് ശേഷമാണ് ആന്ധ്രാപ്രദേശിന്റെ ഗ്രീൻഫീൽഡ് തലസ്ഥാനത്തിന് അമരാവതി എന്ന പേര് നൽകാനുള്ള ആശയം രാമോജി റാവു മുന്നോട്ടുവെച്ചതെന്നും മുഖ്യമന്ത്രി നായിഡു കൂട്ടിച്ചേർത്തു.