തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് തിരമാലകളിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ പുതിയ പദ്ധതിയുമായി ഇസ്രായേൽ കമ്പനി. ടെൽഅവീവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇക്കോ വേവ് പവർ ഗ്ലോബൽ കമ്പനിയാണ് പുതിയ പദ്ധതിക്ക് തുടക്കമിടുന്നത്. വിഴിഞ്ഞം പുലിമുട്ടിൽ ഫ്ലോട്ടറുകൾ സ്ഥാപിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. സ്വന്തമായി വികസിപ്പിച്ച സാങ്കേതിക വിദ്യയിലൂടെയായിരിക്കും പദ്ധതി നടപ്പിലാക്കുക.
പുലിമൂട്ടിന്റെ 980 മീറ്റർ നീളത്തിലാണ് ഫ്ലോട്ടറുകൾ സ്ഥാപിക്കുന്നത്. പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി ആദാനി തുറമുഖ അധികൃതരുമായി പ്രാഥമികതല ചർച്ചകൾ പുരോഗമിക്കുകയാണ്. ഇത് നടപ്പിലാക്കുകയാണെങ്കിൽ തിരമാലയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന രാജ്യത്തെ ആദ്യ പദ്ധതിയായിരിക്കുമിത്.
യൂറോപ്യൻ തീരപ്രദേശമായ ജിബ്രാൾട്ടറിലാണ് ഈ പദ്ധതി ആദ്യം ആവിഷ്കരിച്ചത്. ലോകത്തുടനീളം ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ ഇരിട്ടിയിലേറെ തിരമാലകളുടെ ശക്തിയിൽ നിന്ന് ഉത്പാദിപ്പിക്കാനാകുമെന്ന് ലോക ഊർജ കൗൺസിൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ വർഷം ടെൽ അവീവിലെ ജാഫാ തുറമുഖത്ത് തിരമാലകളിലൂടെ ഉത്പാദിപ്പിക്കുVEന്ന 100 കിലോവാട്ട് വൈദ്യുതനിലയം ഇക്കോ വേവ് പവർ ഗ്ലോബൻ തുറന്നിരുന്നു.