തൃശൂർ: അതിരപ്പിള്ളിയിൽ ഭീതി വിതച്ച് കാട്ടുകൊമ്പൻ കബാലിയുടെ വിളയാട്ടം. വാഹനയാത്രക്കാരെ ഒന്നര മണിക്കൂർ നേരം ഭീതിയിലാഴ്‌ത്തി. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം.
ചാലക്കുടിയിൽ നിന്ന് മലക്കപ്പാറയിലേക്ക് പോയ കെഎസ്ആർടിസി ബസാണ് കബാലി ആദ്യം തടഞ്ഞത്.
ആനയെ കണ്ട ഡ്രൈവർ റോഡിന്റെ നടുവിൽ ബസ് നിർത്തിയത്തോടെ ഗതാഗതകുരുക്കുണ്ടായി.
യാത്രക്കാരിൽ ചിലർ ആനയ്‌ക്കൊപ്പം നിന്ന് സെൽഫിയെടുക്കുവാൻ ശ്രമിച്ചതോടെ പ്രകോപിതനായ കബാലി യാത്രക്കാർക്ക് നേരെ പാഞ്ഞടുത്തു. അര മണിക്കൂറിന് ശേഷമാണ് ആന റോഡിൽ നിന്ന് മാറിയത്.
കഴിഞ്ഞയാഴ്ചയും കബാലി അതിരപ്പിള്ളി- മലക്കപ്പാറ റോഡിൽ ഗാതാഗതം തടസപ്പെടുത്തിയിരുന്നു. ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങളാണ് ആന തടഞ്ഞിട്ടത്. ചാലക്കുടിയിൽ നിന്നും ആനയെ കണ്ട് ഭയന്നോടി പരിക്കേറ്റയാളുമായി വന്ന ആംബുലൻസാണ് കബാലി തടഞ്ഞിട്ടത്.