ശ്രീനഗർ ; അനധികൃത മസ്ജിദ് പൊളിക്കുന്നതിനെതിരെ ജമ്മു കശ്മീരിൽ സംഘർഷം . കത്വ ജില്ലയിൽ ഹീരാനഗറിലെ നഗ്രി തഹസിൽ സ്ഥിതി ചെയ്യുന്ന കല്യാൺപൂർ പാദ്രി പ്രദേശത്തെ അനധികൃത മസ്ജിദ് പൊളിച്ചുമാറ്റാൻ നീക്കം നടക്കുന്നതിനിടെയാണ് സംഭവം.
പൊളിക്കാൻ എത്തിയ പ്രാദേശിക ഭരണകൂട ഉദ്യോഗസ്ഥർക്കും , ഒരു ഡിഎസ്പി ഉൾപ്പെടെ ആറ് പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു . അനധികൃത മസ്ജിദ് ബുൾഡോസർ ചെയ്യാൻ കൊണ്ടുവന്ന ജെസിബി മെഷീനുകളും മതമൗലികവാദികൾ തകർത്തു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പൊലീസ് ആകാശത്തേക്ക് വെടിയുതിർത്തു. തുടർന്ന് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു.
സർക്കാർ ഭൂമിയിലാണ് മസ്ജിദ് പണിതിരിക്കുന്നതെന്നാണ് റിപ്പോർട്ട്. മതമൗലികവാദികൾ നടത്തിയ കല്ലേറിൽ ഡിഎസ്പിയുടെ തലയിലാണ് പരിക്കേറ്റത്. സംഭവത്തെ തുടർന്ന് കത്വ എസ്എസ്പി അനയത്ത് അലിയും സ്ഥലത്തെത്തി.ആക്രമണത്തെ തുടർന്ന് പരിക്കേറ്റ ഉദ്യോഗസ്ഥരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.