പഞ്ചാബ്: സുരക്ഷ സേനയുടെ കണ്ണുവെട്ടിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച് പാക് ഭീകരനെ ബിഎസ്എഫ് വെടിവെച്ച് കൊന്നു. അബോഹർ സെക്ടറിലെ ബോർഡർ ഔട്ട്‌പോസ്റ്റായ സാദ്‌ഖിക്ക് സമീപമാണ്സംഭവം.
ജൂലൈ 1ന് രാത്രിയിലാണ് അന്താരാഷ്‌ട്ര അതിർത്തിക്ക് സമീപം ഭീകര സാന്നിധ്യം സ്ഥിരീകരിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ബിഎസ്എഫ് ജവാന്റെ മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ട് നിങ്ങിയതോടെ ഇയാൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
മൃതദേഹത്തിന്റെ പോക്കറ്റിൽ നിന്ന് സിഗരറ്റുകളും ലൈറ്ററും ഇയർഫോണും കണ്ടെടുത്തു
മൃതദേഹം പൊലീസ് കസ്റ്റഡിയിലെടുത്തതായും പോസ്റ്റുമോർട്ടത്തിന് അയക്കുമെന്നും ഡിവൈഎസ്പി സുബേഗ് സിംഗ് പറഞ്ഞു.