റാഞ്ചി: മുഖ്യമന്ത്രി പദത്തിലേക്ക് തിരികയെത്തി ഹേമന്ത് സോറൻ. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹോമന്ത് സോറൻ അധികാരമേൽക്കുന്നത്.
ഇന്നലെയാണ് ചംപായ് സോറൻ സ്ഥാനമൊഴിഞ്ഞത്. പിന്നാലെ ഹോമന്ത് സോറൻ രാജ്ഭവനിലെത്തി ഗവർണർ സി. രാധാകൃഷ്ണനെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചു. ഇൻഡി സഖ്യത്തിന്റെ യോഗത്തിലാണ് ഹോമന്ത് സോറന്റെ തിരിച്ചുവരവ് സംബന്ധിച്ച് ധാരണയായത്.
#WATCH | JMM executive president and former CM Hemant Soren takes oath as the Chief Minister of Jharkhand, at Raj Bhavan in Ranchi.
Governor CP Radhakrishnan administers him the oath to office. pic.twitter.com/b0LydgYuxb
— ANI (@ANI) July 4, 2024
ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് നടത്തിയ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഹേമന്ത് സോറനെ ഫെബ്രുവരിയിൽ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ചംപായ് സോറൻ മുഖ്യമന്ത്രിയായത്. അഞ്ച് മാസങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസം ഹേമന്ത് സോറന് ജാമ്യം അനുവദിച്ചിരുന്നു. പിന്നാലെയാണ് ചമ്പൈ സോറൻ സ്ഥാനമൊഴിഞ്ഞതും ഹേമന്ത് സോറൻ വീണ്ടും മുഖ്യമന്ത്രിയാകുന്നതും. ഝാർഖണ്ഡ് മുക്തിമോർച്ച എക്സിക്യൂട്ടീവ് പ്രസിഡൻ്റാണ് ഹേമന്ത് സോറൻ.















