ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുലിനെയും ഇൻഡി സഖ്യത്തെയും കടന്നാക്രമിച്ച് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവല്ല. ബംഗാളിലെ തൃണമൂൽ കോൺഗ്രസിന്റെ പ്രാകൃത നയങ്ങൾ വെളിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. എന്നാൽ ഇതിനെതിരെ ശബ്ദമുയർത്താൻ രാഹുൽ തയ്യാറായില്ലെന്ന് ഷെഹ്‌സാദ് പൂനാവല്ല കുറ്റപ്പെടുത്തി. തൃണമൂൽ കോൺഗ്രസ് എംഎൽഎ മദൻ മിത്രയും ഇയാളുടെ അനുയായി ജയന്ത് സിംഗും ഒരു സ്ത്രീയെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ.
” ബംഗാളിൽ നിന്നുള്ള മറ്റൊരു താലിബാനി ദൃശ്യങ്ങൾ പുറത്തു വന്നിരിക്കുന്നു. തൃണമൂൽ കോൺഗ്രസ് നേതാക്കൾ ഒരു സ്ത്രീയെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. താലിബാൻ നയങ്ങൾ പശ്ചിമ ബംഗാളിൽ നടപ്പിലാക്കാനാണ് മമതയും തൃണമൂൽ കോൺഗ്രസ് നേതാക്കളും ശ്രമിക്കുന്നത്. എന്നാൽ ഇതിനെതിരെ വിരൽ ചൂണ്ടാൻ രാഹുലോ ഇൻഡി സഖ്യമോ തയ്യാറാവുന്നില്ല. ടിഎംസി നേതാക്കളുടെ മർദ്ദനത്തിന് ഇരയായ സ്ത്രീയെ അവർ ആരും സന്ദർശിച്ചില്ല. ഇതിൽ നിന്ന് തന്നെ രാഹുലിന്റെ ഇരട്ടത്താപ്പ് വ്യക്തമാണ്.”- ഷെഹ്‌സാദ് പൂനാവല്ല കുറിച്ചു.
Another Horrific Talibani video from Bengal after Chopra talibani flogging by Tajmul ..
TMC means Talibani Mujhe Chahiye
A close associate of TMC MLA is thrashing a girl with his gang.
Will leader of hypocrisy Rahul Gandhi say a word or visit? What about INDI ALLIANCE… pic.twitter.com/4yoFn1ho8s
— Shehzad Jai Hind (Modi Ka Parivar) (@Shehzad_Ind) July 9, 2024
ബംഗാളിൽ സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളല്ല. ‘ മനുഷ്യരെ രക്ഷിക്കുക’ എന്നതിൽ നിന്ന് ‘ ബലാത്സംഗികളെ രക്ഷിക്കുക’, ‘ അഴിമതിക്കാരെ സംരക്ഷിക്കുക’, ‘ അക്രമികളെ രക്ഷിക്കുക’ എന്ന മുദ്രാവാക്യങ്ങളാണ് മമത സർക്കാർ ഉയർത്തിപിടിക്കുന്നതെന്നും ഷെഹ്‌സാദ് പൂനാവല്ല വിമർശിച്ചു.
പശ്ചിമ ബംഗാളിൽ ടിഎംസി നേതാവും ഒരുകൂട്ടം അനുയായികളും സ്ത്രീയെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. യുവതിയുടെ നട്ടെല്ലിന്റെ ഭാഗത്തേക്ക് വടി ഉപയോഗിച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.