ബെംഗളൂരു : ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതിന്റെ അപമാനഭീതിയിൽ ഭർത്താവ് ജീവനൊടുക്കി . കർണാടകയിലെ തുംകൂർ താലൂക്കിലെ ഹൊസഹള്ളി ഗ്രാമത്തിലാണ് സംഭവം. ദേവരാജ് എന്ന ആളാണ് ജീവനൊടുക്കിയത് .
17 വർഷം മുൻപാണ് ദാബാസ് ടൗൺ സ്വദേശിയായ മാധവിയെ ദേവരാജ് പ്രണയിച്ച് വിവാഹം കഴിച്ചത് . പട്ടണത്തിൽ ചെറിയ കട നടത്തിയാണ് കുടുംബം കഴിഞ്ഞിരുന്നത് . ദമ്പതികൾക്ക് 16, 12 വയസ്സുള്ള രണ്ട് പെണ്മക്കളുമുണ്ട്.
ഭർത്താവ് ഇല്ലാത്ത സമയങ്ങളിൽ മാധവി ഒറ്റയ്‌ക്കാണ് കട നടത്തിയിരുന്നത് . കടയിൽ സാധനങ്ങൾ വാങ്ങാൻ വന്ന് പരിചയപ്പെട്ട ആനന്ദ് എന്ന യുവാവുമായി മാധവി പ്രണയത്തിലായത് അറിഞ്ഞ് ദേവരാജ് മാധവിയെ ബന്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു . ആനന്ദിനോട് കടയിൽ വരരരുതെന്നും വിലക്കിയിരുന്നു . ഇതിന് പിന്നാലെയാണ് മാധവി കാമുകനൊപ്പം നാടുവിട്ടത്.
എന്നിട്ടും മക്കളെ കരുതി ഭാര്യയെ നാട്ടിലെത്തിക്കാൻ ദേവരാജ് ശ്രമിച്ചിരുന്നുവെന്ന് ഗ്രാമവാസികൾ പറഞ്ഞു. എന്നാൽ ആനന്ദ് ദേവരാജിനെ കടയിൽ വന്ന് ഭീഷണിപ്പെടുത്തിയിരുന്നു . തുടാർന്നാണ് ദേവരാജ് വിഷം കഴിച്ചത് .
ആനന്ദിന്റെയും ഭാര്യയുടെയും പേരുകളും ദേവരാജ് ആത്മഹത്യകുറിപ്പിൽ പറഞ്ഞിട്ടുണ്ട്. ജില്ലാ കളക്ടർ, പോലീസ് സൂപ്രണ്ട് എന്നിവർക്കൊപ്പം പ്രധാനമന്ത്രിയ്‌ക്കും കുറിപ്പ് എഴുതിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് തുംകൂർ റൂറൽ പോലീസ് സ്‌റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും മാധവി, ആനന്ദ് എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.















