വയനാട് ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങുമായി റിലയൻസ് ഫൗണ്ടേഷൻ. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള അടിയന്തര സഹായം, ജീവനോപാദികൾ പുനർനിർമിക്കുന്നതിനുമായി ദീർഘകാല വികസന സംരംഭങ്ങളും പദ്ധതിയിൽ ഉൾപ്പെടുമെന്ന് റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത അംബാനി പറഞ്ഞു.
പാൽ, പഴങ്ങൾ തുടങ്ങിയവ, അടുക്കളയിലേക്ക് ആവശ്യമായ റേഷൻ, പാത്രങ്ങൾ തുടങ്ങിയവ. വെള്ളം, ടോയ്ലറ്റ് സാധനങ്ങൾ, ശുചിത്വ വസ്തുക്കൾ തുടങ്ങിയ അടിയന്തരമായി ലഭ്യമാക്കും. ദുരിതബാധിതരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഫൗണ്ടേഷൻ കൈത്താങ്ങ് പകരും. പുസ്തകങ്ങളും കളി സാമഗ്രികളും വിതരണം ചെയ്യും. ക്യാമ്പിലെ താമസക്കാർക്കും ദുരന്തനിവാരണ സംഘങ്ങൾക്കും ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനായി ടവറുകൾ സ്ഥാപിക്കുമെന്നും ജിയോ ഭാരത് ഫോണുകൾ ലഭ്യമാക്കുമെന്നും അറിയിച്ചിട്ടുണ്ട്.
വീടുകൾ നഷ്ടപ്പെട്ടവർക്ക് മാറി താമസിക്കാൻ താത്കാലിക സൗകര്യമൊരുക്കും. ഷെൽട്ടറുകൾ, കിടക്കകൾ, വസ്ത്രങ്ങൾ, അടുക്കളയിലേക്കുള്ള അവശ്യവസ്തുക്കൾ എന്നിവ നൽകും. ഉപജീവനം പുനഃസ്ഥാപിക്കാനായി വിത്ത്, കാലിത്തീറ്റ, ഉപകരണങ്ങൾ, തൊഴിൽ പരിശീലനം കൃഷി, എന്നിവയ്‌ക്ക് പിന്തുണ നൽകും. കൗൺസിലിംഗും കമ്മ്യൂണിറ്റി ഹീലിംഗം സെൻ്ററുകളും തുടങ്ങുമെന്നും റിലയൻസ് ഫൗണ്ടേഷൻ അറിയിച്ചു.
റിലയൻസ് ഫൗണ്ടേഷന്റെ ദുരന്തനിവാരണ സംഘം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായാകും പ്രവർത്തിക്കുക. കേരളത്തിലെ ജനങ്ങൾക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും എല്ലാവിധ സഹായവും ചെയ്യുമെന്നും നിതാ അംബാനി സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു.















