ധാക്ക : കലാപം രൂക്ഷമായ ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ രൂക്ഷമായ ആക്രമണമാണ് നടക്കുന്നത് . ഇപ്പോഴിതാ രാജ്യത്ത് നിന്ന് ഹിന്ദുക്കളെ പൂർണ്ണമായും ഉന്മൂലനം ചെയ്യണമെന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇസ്ലാം പണ്ഡിതനായ അബു നജം ഫെർണാണ്ടോ ബിൻ അൽ-ഇസ്കന്ദർ. ഇസ്ലാമിക് സ്റ്റഡീസിൽ” സ്പെഷ്യലൈസ് ചെയ്ത പിഎച്ച്ഡി വിദ്യാർത്ഥിയാണെന്ന് അവകാശപ്പെടുകയും 20 വർഷത്തിലേറെയായി ‘ഇസ്‌ലാമിക ശാസ്ത്രം’ പഠിപ്പിക്കുകയും ചെയ്യുന്ന അബു നജം അവിശ്വാസികളായ കാഫിറുകളെ ഇല്ലാതാക്കണമെന്നാണ് ആവശ്യപ്പെടുന്നത് .
‘മുഹമ്മദ് നബിയുടെ പാരമ്പര്യങ്ങളും സമ്പ്രദായങ്ങളും അവർ പിന്തുടരണം . ഹിന്ദുക്കൾക്ക് രണ്ട് വഴികൾ മാത്രമേ ഉന്നയിക്കാവൂ ഒന്നുകിൽ ഇസ്ലാം ആശ്ലേഷിക്കുക അല്ലെങ്കിൽ മരിക്കുക. മുസ്ലീം രാജ്യങ്ങളിൽ താമസിക്കുമ്പോൾ, കീഴ്വഴക്കമുള്ള സ്ഥാനം സ്വീകരിച്ച്, “ശിർക്ക്” എന്ന് വിളിക്കുന്ന വിശ്വാസം ഉപേക്ഷിച്ച് ജീവിക്കുന്ന ഹിന്ദുക്കളുമായി ഒരു പ്രശ്നവുമില്ല. ഇനി “ബംഗ്ലാദേശ് ഹിന്ദു സ്വാധീനത്തിൽ നിന്നും ഇടപെടലിൽ നിന്നും ശുദ്ധീകരിക്കപ്പെടും . ഒരു മുസ്ലീം രാജ്യത്തും വിഗ്രഹങ്ങൾ ഉണ്ടാകരുത് .ആരെങ്കിലും അവർക്ക് അനുകൂലമായി വാദിച്ചാൽ അവരെ നാടുകടത്തണം,” -എന്നും അബു നജം പറയുന്നു.
അമുസ്ലിങ്ങളുടെ വീടുകൾ പൊളിക്കണമെന്ന് ആവശ്യപ്പെടുന്ന ഇസ്‌ലാമിക നിയമം നടപ്പിലാക്കിയില്ലെങ്കിൽ മുസ്ലീങ്ങളെ അള്ളാഹു ശിക്ഷിക്കുമെന്നും അബു നജം പറയുന്നു. ഇസ്ലാമിലെ ബാധ്യതകൾ നടപ്പിലാക്കാൻ വിസമ്മതിച്ചതിന് മരണാനന്തര ജീവിതത്തിലെ ശിക്ഷയ്‌ക്ക് പുറമെയാണിതെന്നുമൊക്കെയാണ് അബു നജം പറയുന്നു.















