ധാക്ക : മ്യാന്മാറിൽ നിന്ന് കലാപം നടക്കുന്ന ബംഗ്ലാദേശിലേയ്‌ക്ക് പോകാൻ ശ്രമിച്ച റോഹിങ്ക്യകൾക്ക് നേരെ ഡ്രോൺ ആക്രമണം . 150 ലധികം പേർ കൊല്ലപ്പെട്ടു. മ്യാൻമറിലെ പടിഞ്ഞാറൻ നഗരമായ റാഖൈനിലാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ കുട്ടികളടക്കം കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. നദിയുടെ തീരത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഇവർ മൗംഗ്‌ഡോ നഗരത്തിൽ നിന്ന് രക്ഷപ്പെടാൻ ബംഗ്ലാദേശിലെ നാഫ് നദി മുറിച്ചുകടക്കാൻ ശ്രമിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം സംസ്ഥാനത്തെ റാഖൈൻ വംശീയ വിഭാഗത്തിന്റെ സൈനിക വിഭാഗമായ അരാകൻ ആർമി നിഷേധിച്ചു.
കഴിഞ്ഞയാഴ്ച മുതൽ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യുന്ന റോഹിങ്ക്യൻ വംശജരാണ് പരിക്കേറ്റ് ചികിത്സയിലുള്ളവരിൽ പലരും. 2021 മുതൽ, മ്യാൻമറിൽ ആഭ്യന്തര യുദ്ധം നടക്കുന്നുണ്ട്, അതിനാൽ ഒരു തരത്തിലുള്ള യാത്രയും അനുവദനീയമല്ല. അതേസമയം ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റുകൾ തങ്ങളെ സ്വീകരിക്കുമെന്ന ധാരണയിലാണ് ഇവർ ബംഗ്ലാദേശിലേയ്‌ക്ക് കടക്കാൻ ശ്രമിച്ചതെന്നാണ് സൂചന .















