സ്ത്രീകളും യുവാക്കളും കർഷകരുമാണ് രാജ്യത്തിന്റെ നെടുംനൂണുകളെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു കോടിയിലധികം സ്ത്രീകൾക്ക് സ്വയംസഹായ സംഘങ്ങളിലൂടെ വരുമാനം നേടാൻ സാധിച്ചു. പത്ത് കോടിയിലധികം വനിതകൾ ഇന്ന് സ്വയംപര്യാപ്തരാണ്. സ്ത്രീകളുടെ ഉന്നമനത്തിനായാണ് കേന്ദ്രസർക്കാർ അശ്രാന്തം പരിശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നടന്ന ചടങ്ങിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
” സ്ത്രീകളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികളാണ് കേന്ദ്രസർക്കാർ വിഭാവനം ചെയ്തത്. ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രസവാവധി 12 ആഴ്ചയിൽ നിന്നും 26 ആഴ്ചയാക്കി ഉയർത്തി. ഞങ്ങൾ സ്ത്രീകളെ ബഹുമാനിക്കുക മാത്രമല്ല അവരുടെ തീരുമാനങ്ങൾക്കും അവരുടെ പ്രയ്‌നങ്ങൾക്കും ശക്തി പകരുന്നു.”- പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്ത് സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചു വരികയാണ്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള ആക്രമണങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്നും സംസ്ഥാന സർക്കാരുകൾ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണമെന്നും പ്രധാനമന്ത്രി നിർദേശം നൽകി. അതിക്രമം കാണിച്ചാൽ പിന്നീട് നിലനിൽപ്പില്ലെന്ന് തിരിച്ചറിയും വിധം നടപടിയെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.















