Guruvayurതൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ നടക്കേണ്ട ഇല്ലംനിറ പൂജ കൊടിമരച്ചുവട്ടിൽ നടക്കും. കൊടിമരച്ചുവട്ടിൽ പൂജ നടത്താനുള്ള തീരുമാനത്തിൽ ഹൈക്കോടതി ഇടപെട്ടില്ല. തീരുമാനം ദേവഹിതവും, തന്ത്രിയുടെ അഭിപ്രായവും കണക്കിലെടുത്തായതിനാൽ ഇടപെടാൻ ആവില്ലെന്ന് ദേവസ്വം ബെഞ്ച് വ്യക്തമാക്കി.
ഭക്തജനങ്ങൾക്കുള്ള സൗകര്യം കൂടി കണക്കിലെടുത്താണ് പൂജ കൊടിമരച്ചുവട്ടിൽ നടത്താൻ തന്ത്രിയുടെ അനുമതിയോടെ ദേവസ്വം മാനേജിംഗ് കമ്മിറ്റി തീരുമാനിച്ചത്. പൂജ നമസ്കാര മണ്ഡപത്തിൽ തന്നെ തുടരണമെന്ന് ആവശ്യപ്പെട്ടാണ് ഗുരുവായൂർ ക്ഷേത്ര തന്ത്രി കുടുംബാംഗമായ പി.സി. കൃഷ്ണൻ ഹർജി നൽകിയത്. തന്ത്രി കുടുംബത്തിനുള്ളിൽ നടന്ന ഗൂഢാലോചനയുടെ ഫലമാണ് ഹർജി എന്ന് മാനേജിംഗ് കമ്മിറ്റി കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് ഇന്ന് സ്പെഷ്യൽ സിറ്റിംഗ് നടത്തി കോടതി തീരുമാനം എടുത്തത്.















