കൊൽക്കത്ത: കൊൽക്കത്തയിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ സഞ്ജയ് റോയിയെ നുണപരിശോധനയ്‌ക്ക് വിധേയനാക്കാൻ സിബിഐ ക്ക് അനുമതി. കൊൽക്കത്ത കോടതിയാണ് സിബിഐക്ക് അനുമതി നൽകിയത്.
ഇപ്പോൾ കസ്റ്റഡിയിലുള്ള സഞ്ജയ് റോയിയെ സിബിഐ ശനിയാഴ്ച സൈക്കോ-അനാലിസിസ് പരിശോധന നടത്തിയിരുന്നു. ഈ മാസം 9നാണ് കൊൽക്കത്തയിലെ ആർ.ജി കാർ മെഡിക്കൽ കോളജിന്റെ സെമിനാർ ഹോളിൽ നിന്ന് വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തുന്നത്. സംഭവം ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ കോളേജ് അധികൃതരും പൊലീസും ശ്രമിച്ചത് വൻ വിവാദത്തിന് വഴിയൊരുക്കിയിരുന്നു. തുടർന്ന് രാജ്യത്ത് വ്യാപക പ്രതിഷേധം ഉയർന്നു. ഇതോടെ ആർ.ജി.കാർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.സന്ദീപ് ഘോഷ് രാജിവച്ചിരുന്നു. ഇയാളെയും സിബിഐ ചോദ്യം ചെയ്തുവരികയാണ്.















