ന്യൂഡൽഹി: രാജ്യത്ത് മൂന്ന് സമുദ്രാന്തര കേബിൾ ലൈനുകൾ വരുന്നു. ഇവ യാഥാർത്ഥ്യമാകുന്നതോടെ ഇന്റർനെറ്റ് ഇന്ത്യയുടെ ഇൻ്റർനെറ്റ് ശേഷി നാലിരട്ടിയിലധികം വർദ്ധിക്കും. 2024 ഒക്ടോബറിനും 2025 മാർച്ചിനും ഇടയിൽ ഇവ സജീവമാകുമെന്നാണ് പ്രതീക്ഷ.
2 ആഫ്രിക്ക പേൾസ്, ഇന്ത്യ-ഏഷ്യ-എക്‌സ്‌പ്രസ് (IAX), ഇന്ത്യ-യൂറോപ്പ്-എക്‌സ്‌പ്രസ് (IEX) എന്നീ പദ്ധതികൾ വേഗതയേറിയ ഡിജിറ്റൽ കണക്ടിവിറ്റി ഉറപ്പുനൽകുന്നു. സമുദ്രത്തിനടിയിലൂടെ വൻകരകളെ ബന്ധിപ്പിക്കുന്ന ശക്തിയേറിയ ഒപ്റ്റിക്കൽ കേബിളുകളാണ് സബ് മറൈൻ കേബിളുകൾ. ആഗോള തലത്തിൽ അതിവേഗ ഡാറ്റാ കൈമാറ്റം സാധ്യമാക്കുന്നതിന് വേണ്ടിയാണിവ ഉപയോഗിക്കുന്നത്.
45,000 കിലോമീറ്ററിലധികം വ്യാപിച്ച് കിടക്കുന്ന 2ആഫ്രിക്ക പേൾസ് കേബിൾ സംവിധാനം ലോകത്തിലെ തന്നെ ഏറ്റവും വലിയ സമുദ്രാന്തര കേബിൾ സംവിധാനമായിരിക്കും. ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ഏഷ്യ എന്നിവിടങ്ങളിലെ 33 രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന സംവിധാനം വഴി 180 ടെറാബൈറ്റ് ഡാറ്റ കൈമാറാൻ സാധിക്കും. ഭാരതി എയർടെലിന്റെ മുംബൈയിലുള്ള ലാൻഡിംഗ് സ്റ്റേഷനാണ് അവയിലൊന്ന്. ഭാരതി എയർടെൽ, മെറ്റാ തുടങ്ങിയ കമ്പനികളുടെ നിക്ഷേപത്തിലാണ് ഈ പദ്ധതി.
റിലയൻസ് ജിയോയുടെ പിന്തുണയോടെയാണ് ഇന്ത്യ-ഏഷ്യ-എക്‌സ്‌പ്രസ് (IAX), ഇന്ത്യ-യൂറോപ്പ്-എക്‌സ്‌പ്രസ് (IEX) കേബിളുകൾ സംവിധാനങ്ങൾ സജ്ജമാകുക. 200 ടെറാബൈറ്റ് ഡാറ്റ കൈമാറാൻ ശേഷി ഇതിനുണ്ടാകും. മുംബൈ, സിംഗപൂർ, മലേഷ്യ, തായ്‌ലാൻഡ്, ശ്രീലങ്ക എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന ഈ കേബിൾ ശൃംഖലയ്‌ക്ക് 16,000 കിലോമീറ്റർ ദൈർഘ്യമുണ്ട്.
നിലവിൽ 17 അന്താരാഷ്‌ട്ര സമുദ്രാന്തർ കേബിളുകൾ ഇന്ത്യയിലെ അഞ്ച് നഗരങ്ങളിലായി 14 സ്റ്റേഷനുകളിൽ എത്തിച്ചേരുന്നുണ്ട്. ഇവയുടെ പരമാവധി ഡാറ്റാ കൈമാറ്റ ശേഷി സെക്കന്റിൽ 138.55 ടിബിയും ആക്ടിവേറ്റഡ് കപ്പാസിറ്റി സെക്കന്റിൽ 111.11 ടിബി ആണ്. പുതിയ സംവിധാനം യാഥാർത്ഥ്യമാകുന്നതോടെ 5G വീഡിയോ സ്ട്രീമിംഗ്, ഇൻ്റർനെറ്റ് ഓഫ് തിംഗ്സ് (IoT) ഉപകരണങ്ങൾ, AI- അടിസ്ഥാനമാക്കിയുള്ള സേവനങ്ങൾ, ക്ലൗഡ് കമ്പ്യൂട്ടിംഗ് പോലുള്ളവ ഞൊടിയിടയിൽ ഉപയോഗിക്കാനാകും.ച വീഡിയോ സ്ട്രീമിംഗ്, സാമ്പത്തിക ഇടപാടുകൾ മുതൽ സർക്കാർ ആശയവിനിമയങ്ങൾ, നയതന്ത്ര രഹസ്യാന്വേഷണത്തിന്റെ സുരക്ഷിതമായ കൈമാറ്റം എന്നിവ വരെ ഇത്തരം സമുദ്രാന്തര കേബിൾ സംവിധാനങ്ങൾ സാധ്യമാക്കുന്നു.