മതനിന്ദ ആരോപണം; മദ്രസ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ജനക്കൂട്ടം ഹിന്ദുബാലനെ പോലീസ് സ്‌റ്റേഷനിൽ കയറി മർദ്ദിച്ചു ; മതനിയമപ്രകാരം കൊലപ്പെടുത്തണമെന്നാവശ്യം
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

മതനിന്ദ ആരോപണം; മദ്രസ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ജനക്കൂട്ടം ഹിന്ദുബാലനെ പോലീസ് സ്‌റ്റേഷനിൽ കയറി മർദ്ദിച്ചു ; മതനിയമപ്രകാരം കൊലപ്പെടുത്തണമെന്നാവശ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2024, 10:29 am IST
FacebookTwitterWhatsAppTelegram

ധാക്ക : പ്രവാചകനെക്കുറിച്ച് ഫേസ്ബുക്കിൽ “അധിക്ഷേപകരമായ കമൻ്റുകൾ” നടത്തിയെന്ന് ആരോപിച്ച് ബംഗ്ലാദേശിൽ ജനക്കൂട്ടം ഒരു ഹിന്ദു ബാലനെ ആക്രമിച്ചു പരിക്കേൽപ്പിച്ചു. ആൾക്കൂട്ട ആക്രമണത്തെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഹിന്ദു ബാലനെ ഒടുവിൽ വൈദ്യസഹായത്തിനായി സൈനിക ഉദ്യോഗസ്ഥർ കൊണ്ടുപോയി.

മുഹമ്മദ് നബിയെ കുറിച്ച് സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ചാണ് 15 വയസ്സുള്ള ഉത്സവ് മൊണ്ടൽ എന്ന ഹിന്ദു ബാലനെ ബംഗ്ലാദേശിലെ പോലീസ് സ്റ്റേഷനിൽ വെച്ച് ജനക്കൂട്ടം ക്രൂരമായി മർദ്ദിച്ചത്. ഖുൽനയിലെ സോനാദംഗ റസിഡൻഷ്യൽ ഏരിയയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം.ഉത്സവ് മൊണ്ടൽ മരിച്ചതായി ആദ്യം പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തെങ്കിലും പിന്നീട് അത് തെറ്റാണെന്നു പോലീസ് സ്ഥിരീകരിച്ചു.

ബുധനാഴ്ച രാത്രി 11:45 ഓടെ പ്രദേശത്തെ ഒരു കൂട്ടം മദ്രസ വിദ്യാർത്ഥികൾ ഉത്സവിനെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. അയാൾ പ്രവാചകനെക്കുറിച്ച് ഫെയ്‌സ്ബുക്കിൽ “ആക്ഷേപകരമായ കമൻ്റുകൾ” പോസ്റ്റ് ചെയ്തുവെന്ന് ആരോപിക്കുകയായിരുന്നു. തുടർന്ന് കൂടുതൽ മുസ്‌ലിം വിദ്യാർത്ഥികളും ഇമാം അസോസിയേഷൻ അംഗങ്ങളും ഉൾപ്പെടുന്ന ജനക്കൂട്ടം പോലീസ് സ്റ്റേഷന് പുറത്ത് തടിച്ചുകൂടി. ഉത്സവ് മൊണ്ടലിന് ഉടനടി കഠിനമായ ശിക്ഷ നൽകണമെന്ന് അവർ ആവശ്യപ്പെട്ടു. തുടർന്ന് സംഘർഷാവസ്ഥ ഉടലെടുത്തു.

മദ്രസാ വിദ്യാർത്ഥികൾ ഉത്സവിനെ അവരുടെ സ്വന്തം നിയമങ്ങൾക്കനുസൃതമായി വിധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു എന്ന് ഖുൽന മെട്രോപൊളിറ്റൻ പോലീസിന്റെ ഡെപ്യൂട്ടി കമ്മീഷണർ (സൗത്ത്), മുഹമ്മദ് താജുൽ ഇസ്ലാം സ്ഥിരീകരിച്ചു.

നിലവിലുള്ള നിയമപ്രകാരം കേസെടുക്കുമെന്ന് ഡെപ്യൂട്ടി കമ്മീഷണർ ഉറപ്പ് നൽകിയെങ്കിലും ഇത് ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്തിയില്ല. വൈകുന്നേരത്തോടെ പ്രതിഷേധക്കാരുടെ എണ്ണം ആയിരത്തോളമായി ഉയർന്നു. അതിനിടെ ഉത്സവ് മരിച്ചു എന്നൊരു അഭ്യൂഹം പരക്കുകയായിരുന്നു. എന്നാൽ, ഉത്സവ് ജീവിച്ചിരിപ്പുണ്ടെന്നും പോലീസ് കസ്റ്റഡിയിലാണെന്നും വ്യക്തമായതോടെ പ്രതിഷേധക്കാർ കൂടുതൽ രോഷാകുലരായി. ഇയാളെ തങ്ങൾക്ക് കൈമാറണമെന്ന് അവർ ആവശ്യപ്പെട്ടു.

അർദ്ധരാത്രിയോടെ നിയന്ത്രണാതീതമായ ജനക്കൂട്ടം പോലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറുകയും അവരുടെ സാന്നിധ്യത്തിൽ ഉത്സവിനെ മർദ്ദിക്കുകയും ചെയ്തു. ആ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു.

ഒടുവിൽ ഉത്സവിനെ സൈനിക ഉദ്യോഗസ്ഥർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഉത്സവ് സൈനിക ആശുപത്രിയിൽ ചികിത്സയിലാണെന്നും നിലവിൽ അപകടനില തരണം ചെയ്തിട്ടുണ്ടെന്നും വ്യാഴാഴ്ച രാവിലെ അധികൃതർ സ്ഥിരീകരിച്ചു. ഇയാൾക്കെതിരെ മതനിന്ദയ്‌ക്ക് കേസെടുത്തിട്ടുണ്ട്.

ആൾക്കൂട്ട ആക്രമണത്തെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഹിന്ദു ബാലനെ വൈദ്യസഹായത്തിനായി സൈനിക ഉദ്യോഗസ്ഥർ കൊണ്ടുപോകുന്ന ചിത്രം തസ്ലീമ നസ്രീൻ എക്‌സിൽ പങ്കുവെച്ചിട്ടുണ്ട്.

 

Tags: bangladeshBlasphemy
ShareTweetSendShare

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies