വീട്ടമ്മയുടെ ലൈം​ഗിക ആരോപണം വ്യാജം; പരാതി കൊടുത്ത്  ഒത്തുതീർപ്പാക്കി പണം തട്ടുന്നയാളാണ് പരാതിക്കാരി; നിയമപരമായി നേരിടുമെന്ന് പൊന്നാനി മുൻ SHO വിനോദ്
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

വീട്ടമ്മയുടെ ലൈം​ഗിക ആരോപണം വ്യാജം; പരാതി കൊടുത്ത്  ഒത്തുതീർപ്പാക്കി പണം തട്ടുന്നയാളാണ് പരാതിക്കാരി; നിയമപരമായി നേരിടുമെന്ന് പൊന്നാനി മുൻ SHO വിനോദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2024, 01:25 pm IST
FacebookTwitterWhatsAppTelegram

മലപ്പുറത്തെ വീട്ടമ്മയുടെ ലൈം​ഗിക ആരോപണ പരാതി വ്യാജമാണെന്ന് പൊന്നാനി മുൻ എസ്എച്ച്ഒ വിനോദ് വലിയാട്ടൂർ. നിയമപരമായി നേരിടുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷം വാർത്ത പുറത്തുവിട്ട മാദ്ധ്യമത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറ‍ഞ്ഞു. വ്യാജ പരാതികൾക്ക് മാദ്ധ്യമങ്ങൾ കൂട്ട് നിൽക്കരുതെന്നും ​അദ്ദേഹം കൂട്ടിച്ചേർത്തു.

2022-ൽ സിഐ ആയിരിക്കവേ രാത്രിയിൽ പരാതി ലഭിച്ചു. മധ്യവയസ്കയായ സ്ത്രീ പൊന്നാനി സ്റ്റേഷനിൽ നിന്ന് ഓട്ടോറിക്ഷയിൽ കയറിയെന്നും അയാൾ മോശമായി പെരുമാറിയെന്നും ആരോപിച്ചാണ് സ്ത്രീ പൊന്നാനി സ്റ്റേഷനിലെത്തിയത്. ഈ പരാതി ആദ്യമെത്തിയത് പിആർഒയുടെ കയ്യിലാണ്. തുടർന്ന് പ്രതിയെ കണ്ടെത്താൻ പൊലീസ് ഉദ്യോ​ഗസ്ഥരോട് നിർദ്ദേശിച്ചു. എന്നാൽ ഓട്ടോറിക്ഷക്കാരനെ കണ്ടെത്താനായില്ല.
ഇതിനിടെ ഈ സ്ത്രീ പലർക്കുമെതിരെ പരാതി പറയുന്ന സ്ത്രീയാണെന്ന് അറിയാൻ സാധിച്ചു. വ്യാജപരാതികൾ കൊടുത്ത് പുറത്ത് വച്ച് ഒത്തുതീർപ്പാക്കി പണം തട്ടുന്നതാണ് ഇവരുടെ രീതിയെന്ന് പറഞ്ഞു. എന്നാൽ വിശദമായി അന്വേഷിക്കാമെന്ന് പറ‍ഞ്ഞെന്നും വിനോദ് പറഞ്ഞു.

താനൂർ എസ്ഐ ആയിരുന്ന കൃഷ്ണലാലിന്റെയടുത്താണ് പരാതിയുമായി ഈ സ്ത്രീ എത്തിയത്. എസ്ഐ പുറത്തുനിന്ന് സംസാരിക്കുന്നുണ്ടെന്നും പണം കൊടുത്ത് കേസ് ഒത്തുതീർപ്പാക്കാൻ സാധ്യതയുണ്ടെന്നും സാർ അത് അനുവദിച്ച് കൊടുക്കരുതെന്നും വിശ്വസ്തനായ ഒരാൾ രാത്രിയിൽ ഫോണിൽ വിളിച്ചറിയിച്ചു. പിറ്റേന്ന് ഓട്ടോ ഡ്രൈവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. മഫ്തിയിലെത്തിയ പൊലീസ് പ്രതിയെ പിടികൂടി. ഓട്ടോറിക്ഷ പിടിച്ചെടുക്കുകയും ചെയ്തു. പിന്നാലെ രാവിലെ പത്തരയോടെ ഈ സ്ത്രീ വീണ്ടുമെത്തി. നിങ്ങൾ കാരണം എനിക്ക് കിട്ടേണ്ട പണമൊക്കെ നഷ്ടമാവുകയാണെന്ന് പറഞ്ഞു. എന്തിനായിരുന്നു കേസെന്നും ചർച്ച മതിയായിരുന്നുവെന്നും പറഞ്ഞു. എന്നാൽ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ വിമൻ ഡെസ്കിലെ ഉദ്യോ​ഗസ്ഥയോട് സംസാരിക്കാനും നിർദേശിച്ചു ഒഴിവാക്കിയെന്ന് വിനോദ് പറയുന്നു.

കൃഷ്ണലാലിന്റെ വീടുജോലികൾ ചെയ്തിരുന്ന സ്ത്രീയാണ് പരാതിക്കാരിയെന്ന് പിന്നീടാണ് അറിയുന്നത്. ‌ചില വിഷയങ്ങളെ തുടർന്ന് കൃഷ്ണലാലിനെ ജില്ലാ പൊലീസ് മേധാവി സ്ഥലം മാറ്റി. ഇതിന് പിന്നാലെയാണ് തനിക്കെതിരെ പരാതി ഉയരുന്നതെന്ന് വിനോദ് പറ‍ഞ്ഞു. വിനോദിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും സ്ത്രീയുടെ വീട്ടിലെത്തിയിരുന്നോയെന്നും തിരൂർ മുൻ ഡിവൈഎസ്പി വി.വി ബെന്നി ചോദിച്ചു. കോൾ വിവരങ്ങളും ലൊക്കേഷൻ ഉൾപ്പടെ പരിശോധിച്ച് കുറ്റം ചെയ്തിട്ടില്ലെന്നും അദ്ദേഹത്തിന് മനസിലായതോടെ പരാതി അവസാനിപ്പിച്ച് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചു.

ഇതിനിടയിൽ മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിനെ വീട്ടമ്മ പോയി കണ്ടു. ബെന്നിയെ ഒഴിവാക്കി സ്പെഷ്യൽ ബ്രാഞ്ചിനെ കൊണ്ട് കേസ് അന്വേഷിപ്പിച്ചു. ഇവർ പരാതി നൽകി പണം തട്ടിയുണ്ടോയെന്ന് അന്വേഷിച്ചപ്പോൾ സമാന രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുള്ളതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ സുജിത് ദാസും പരാതി അവസാനിപ്പിക്കുകയായിരുന്നു. അഞ്ചോ ആറോ മാസങ്ങൾക്ക് ശേഷം വീണ്ടും പരാതിയുമായെത്തി. എന്നാൽ ഒത്തുതീർപ്പ് നടക്കില്ലെന്ന് അറിഞ്ഞതിനാൽ പിന്നീട് ഇവർ സ്റ്റേഷനിലെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടയിലാണ് പുതിയ പരാതിയുമായി ഇവർ രം​ഗത്തെത്തിയത്. വാർത്തയിൽ കഴമ്പുണ്ടോയെന്ന് പരിശോധിച്ച ശേഷം മാത്രമേ വാർത്തയാക്കാവൂയെന്നും വ്യക്തിഹത്യ ചെയ്യരുതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് അഭ്യർത്ഥിച്ചു.

കുടുംബ പ്രശ്നത്തെ ചൊല്ലിയുള്ള പരാതിയുമായി എത്തിയപ്പോൾ വിനോദും സുജിത് ദാസും ചേർന്ന് ബലാത്സം​ഗം ചെയ്തെന്നാണ് വീട്ടമ്മയുടെ പരാതി. പുറത്ത് പറയരുതെന്ന് സുജിത് ദാസ് ഭീഷണിപ്പെടുത്തിയതായും വീട്ടമ്മ ആരോപിക്കുന്നു.

Tags: rape attemptSUJITH DASVinod Valiayttur
ShareTweetSendShare

More News from this section

“പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള വരികൾ കമ്യൂണിസ്റ്റ് സർക്കാരിനെ പുളകം കൊള്ളിച്ചു, വേടനെതിരെയുള്ള 3 പീഡനപരാതികൾ മരിവിച്ചതും ഇതുകൊണ്ടാണ്” ; വേടന് അവാർഡ് നൽകിയതിനെതിരെ ആർ ശ്രീലേഖ

ആർട്ട് ഓഫ് ലിവിം​ഗ് ബെംഗളൂരു ആശ്രമം സംഘടിപ്പിക്കുന്ന ജാപ്പനീസ് ഭാഷാ അക്കാദമി; ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറും മുൻരാഷ്‌ട്രപതി രാംനാഥ് കോവിന്ദും ചേർന്ന് ഉദ്‌ഘാടനം ചെയ്തു

PFI, SDPI രാജ്യവിരുദ്ധ സംഘടനകൾക്കെതിരെ നടപടി ശക്തമാക്കി ED ; 67 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

സിസ്റ്റം പ്രശ്നമാണ് മേഡം!!! വേണുവിനെ തറയിൽ കിടത്തിയത് പ്രകൃതമായ രീതി; സംസ്കാരമുള്ളവർക്ക് മെഡിക്കൽ കോളജിലെ പല വാർഡുകളിലും പോകാൻ കഴിയില്ല; രൂക്ഷമായി വിമര്‍ശിച്ച് ഡോ. ഹാരിസ് ചിറയ്‌ക്കൽ

ശ്രീപദ്മനാഭന്റെ സ്വർണം കട്ടതാര്?? മണലിൽ സ്വർണക്കട്ടി കൊണ്ടിട്ടതാര്?? ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതിയുടെ ഉത്തരവ് 

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

Latest News

“ബിഹാർ തെരഞ്ഞെടുപ്പിൽ നിന്ന് മുങ്ങാനാണ് ചിലർ പരിശീലിക്കുന്നത്”; പ്രചാരണത്തിനിടെ കുളത്തിൽ ചാടിയ രാ​ഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

“ചമ്പാരൻ ഭൂമിയെ ഗുണ്ടകളുടെയും കൊള്ളക്കാരുടെയും കോട്ടയാക്കി മാറ്റി; ബിഹാറിനെ ​ജം​ഗിൾ രാജിൽ നിന്ന് രക്ഷിക്കണം”: പ്രധാനമന്ത്രി

നടിയെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല; തമാശയ്‌ക്ക് ചോദിച്ചതാണ്: ഗൗരി കിഷനെതിരെ ബോഡി ഷെയിമിം​ഗ് നടത്തിയതിൽ ഖേദം പ്രകടിപ്പിച്ച് യുട്യൂബർ

പളളികളിൽ അവർ നായ്‌ക്കളെ കെട്ടിയിടും; പാക് സൈന്യം പഷ്തൂൺ ജനതയെ നായകൾക്ക് സമമായാണ് കണക്കാക്കുന്നത്: മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി

“പാക് ആണവകേന്ദ്രം ബോംബിട്ട് നശിപ്പിക്കാൻ ഇന്ദിര അനുവദിച്ചില്ല; തികച്ചും ലജ്ജാകരം”: തുറന്നടിച്ച് യുഎസ് മുൻ CIA ഉദ്യോ​ഗസ്ഥൻ

ജമ്മുകശ്മീരിൽ പരിശോധന ശക്തമാക്കി സുരക്ഷാസേന; പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരരുടെ ബന്ധുക്കളുടെ വീടുകളിൽ റെയ്ഡ് 

ശ്രീകോവിലിന്റെ അടിത്തറ കുഴിക്കുന്നതിനിടെ മൺകുടം; ക്ഷേത്ര പുനരുദ്ധാരണത്തിനിടെ സ്വർണശേഖരം കണ്ടെത്തി; നാണയങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കം

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies