ലക്നൗ : ആറ് മാസത്തിനുള്ളിൽ അയോധ്യയിലെ ശ്രീരാമജന്മഭൂമി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത് 11 കോടി പേർ . രാജ്യത്തിനകത്ത് നിന്നും , വിദേശത്ത്നിന്നുമായാണ് ഇത്രയേറെ പേർ ക്ഷേത്രസന്നിധിയിൽ എത്തിയത്.
സംസ്ഥാനത്തെ മൊത്തത്തിലുള്ള വിനോദസഞ്ചാരികളുടെ എണ്ണവും റെക്കോർഡ് നേട്ടത്തിലെത്തി. 2024-ലെ ആദ്യ ആറ് മാസങ്ങളിൽ 33 കോടി പേരാണ് ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തിയത്. 2022-ൽ 31 കോടി വിനോദസഞ്ചാരികൾ യുപി സന്ദർശിച്ചിരുന്നു.
2,851 വിദേശ സന്ദർശകരുൾപ്പെടെ 10.99 കോടി സഞ്ചാരികളെ സ്വാഗതം ചെയ്ത അയോധ്യയാണ് യുപിയിൽ വിനോദസഞ്ചാരികളെ ഏറെ ആകർഷിച്ചിരിക്കുന്നത് . 1,33,999 അന്താരാഷ്‌ട്ര സഞ്ചാരികൾ ഉൾപ്പെടെ 4.61 കോടി വിനോദസഞ്ചാരികളുമായി വാരണാസി തൊട്ടുപിന്നിൽ. ദശലക്ഷക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്ന പ്രയാഗ്‌രാജ്, മഥുര, ആഗ്ര എന്നിവയും പ്രധാന ആകർഷണങ്ങളായി തുടരുന്നു.