സുരക്ഷ ഉറപ്പാക്കുമെന്ന ബംഗാൾ സർക്കാരിന്റെ ഉറപ്പ് പാഴായി; വീണ്ടും സമരമുഖത്തേക്ക് ഇറങ്ങി ജൂനിയർ ഡോക്ടർമാർ; ഇന്ന് മുതൽ എല്ലാ സേവനങ്ങളും നിർത്തിവയ്ക്കും
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സുരക്ഷ ഉറപ്പാക്കുമെന്ന ബംഗാൾ സർക്കാരിന്റെ ഉറപ്പ് പാഴായി; വീണ്ടും സമരമുഖത്തേക്ക് ഇറങ്ങി ജൂനിയർ ഡോക്ടർമാർ; ഇന്ന് മുതൽ എല്ലാ സേവനങ്ങളും നിർത്തിവയ്‌ക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2024, 11:16 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: കൊൽക്കത്തയിൽ വീണ്ടും പൂർണ തോതിൽ സമരം ആരംഭിച്ച് ജൂനിയർ ഡോക്ടർമാർ. ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന് ശേഷം സംസ്ഥാനത്തെ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്ക് സുരക്ഷ ശക്തമാക്കണമെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് സർക്കാരിന്റെ ഭാഗത്ത് നിന്നും തുടർനീക്കങ്ങളൊന്നും ഉണ്ടായില്ലെന്ന് ആരോപിച്ചാണ് ജൂനിയർ ഡോക്ടർമാർ സമരം പുനരാരംഭിക്കാൻ തീരുമാനിച്ചത്.

42 ദിവസത്തോളമായി തുടർന്നു വന്നിരുന്ന സമരം അവസാനിപ്പിച്ചാണ് സെപ്തംബർ 21ന് സർക്കാരുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിൽ ജൂനിയർ ഡോക്ടർമാർ തിരികെ ജോലിയിൽ പ്രവേശിച്ചത്. ഡോക്ടർമാരുടെ എല്ലാ ആവശ്യങ്ങളും പത്ത് ദിവസത്തിനുള്ളിൽ പരിഗണിക്കുമെന്ന ഉറപ്പും സർക്കാർ നൽകിയിരുന്നു. എന്നാൽ തങ്ങളുടെ ആവശ്യങ്ങളിന്മേൽ സർക്കാരിൽ നിന്ന് യാതൊരു തരത്തിലും അനുകൂലമായ സമീപം ഇല്ലെന്ന് ആരോപിച്ചാണ് ഇന്ന് രാവിലെ 10 മണി മുതൽ ഡോക്ടർമാർ വീണ്ടും ജോലി നിർത്തിവച്ച് പ്രതിഷേധിക്കാൻ ആരംഭിച്ചത്.

കഴിഞ്ഞ ദിവസം സർക്കാരിന്റെ കീഴിലുള്ള സാഗർ ദത്ത മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് നേരെയുണ്ടായ അതിക്രമവും ഇവർ ചൂണ്ടിക്കാണിക്കുന്നു. രോഗിയുടെ ബന്ധുക്കൾ ഡോക്ടറെ മർദ്ദിച്ചത് അംഗീകരിക്കാനാകില്ലെന്നും ഇവർ പറയുന്നു. തുടർച്ചയായുണ്ടായ ഇത്തരം സംഭവങ്ങൾ സുരക്ഷാ വീഴ്ചയാണെന്നാണ് ഇവർ പറയുന്നത്.

പ്രതിഷേധത്തിന്റെ 52ാം ദിവസവും മമത ബാനർജി നൽകിയ വാഗ്ദാനങ്ങൾ ഒന്നും തന്നെ പാലിക്കാനുള്ള ശ്രമങ്ങൾ നടത്തിയിട്ടില്ലെന്ന് ഡോ അനികേത് മഹാതോ ആരോപിച്ചു. ഈ സാഹചര്യത്തിൽ ജോലി നിർത്തിവച്ച് വീണ്ടും പ്രതിഷേധത്തിലേക്ക് കടക്കുക എന്നത് മാത്രമാണ് തങ്ങൾക്ക് മുൻപിലുള്ള ഏക മാർഗമെന്നും ഇവർ പറയുന്നു. ഇതിന്റെ ഭാഗമായി നാളെ കൊൽക്കത്തയിൽ പ്രതിഷേധ റാലി നടത്തുമെന്നും ഡോക്ടർമാർ അറിയിച്ചു.

ഇന്നലെ കേസ് പരിഗണിച്ച സുപ്രീംകോടതിയും ബംഗാൾ സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ഡോക്ടർമാർക്ക് സുരക്ഷാ സംവിധാനം ഉറപ്പാക്കുന്നതിൽ പുരോഗതി ഉണ്ടായിട്ടില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു. എന്നാൽ സംസ്ഥാനത്തെ പ്രളയക്കെടുതി മൂലമാണ് ഇതിൽ കാലതാമസം വരുന്നതെന്നും, സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ പൂർത്തിയാക്കാൻ ഒക്ടോബർ 15 വരെ സമയം നീട്ടി നൽകണമെന്നും സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: Bengal governmentRG Kar Medical CollegeChief Minister Mamata BanerjeeJunior Doctors
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies