സുരക്ഷ ഉറപ്പാക്കുമെന്ന ബംഗാൾ സർക്കാരിന്റെ ഉറപ്പ് പാഴായി; വീണ്ടും സമരമുഖത്തേക്ക് ഇറങ്ങി ജൂനിയർ ഡോക്ടർമാർ; ഇന്ന് മുതൽ എല്ലാ സേവനങ്ങളും നിർത്തിവയ്ക്കും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സുരക്ഷ ഉറപ്പാക്കുമെന്ന ബംഗാൾ സർക്കാരിന്റെ ഉറപ്പ് പാഴായി; വീണ്ടും സമരമുഖത്തേക്ക് ഇറങ്ങി ജൂനിയർ ഡോക്ടർമാർ; ഇന്ന് മുതൽ എല്ലാ സേവനങ്ങളും നിർത്തിവയ്‌ക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2024, 11:16 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: കൊൽക്കത്തയിൽ വീണ്ടും പൂർണ തോതിൽ സമരം ആരംഭിച്ച് ജൂനിയർ ഡോക്ടർമാർ. ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന് ശേഷം സംസ്ഥാനത്തെ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്ക് സുരക്ഷ ശക്തമാക്കണമെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് സർക്കാരിന്റെ ഭാഗത്ത് നിന്നും തുടർനീക്കങ്ങളൊന്നും ഉണ്ടായില്ലെന്ന് ആരോപിച്ചാണ് ജൂനിയർ ഡോക്ടർമാർ സമരം പുനരാരംഭിക്കാൻ തീരുമാനിച്ചത്.

42 ദിവസത്തോളമായി തുടർന്നു വന്നിരുന്ന സമരം അവസാനിപ്പിച്ചാണ് സെപ്തംബർ 21ന് സർക്കാരുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിൽ ജൂനിയർ ഡോക്ടർമാർ തിരികെ ജോലിയിൽ പ്രവേശിച്ചത്. ഡോക്ടർമാരുടെ എല്ലാ ആവശ്യങ്ങളും പത്ത് ദിവസത്തിനുള്ളിൽ പരിഗണിക്കുമെന്ന ഉറപ്പും സർക്കാർ നൽകിയിരുന്നു. എന്നാൽ തങ്ങളുടെ ആവശ്യങ്ങളിന്മേൽ സർക്കാരിൽ നിന്ന് യാതൊരു തരത്തിലും അനുകൂലമായ സമീപം ഇല്ലെന്ന് ആരോപിച്ചാണ് ഇന്ന് രാവിലെ 10 മണി മുതൽ ഡോക്ടർമാർ വീണ്ടും ജോലി നിർത്തിവച്ച് പ്രതിഷേധിക്കാൻ ആരംഭിച്ചത്.

കഴിഞ്ഞ ദിവസം സർക്കാരിന്റെ കീഴിലുള്ള സാഗർ ദത്ത മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് നേരെയുണ്ടായ അതിക്രമവും ഇവർ ചൂണ്ടിക്കാണിക്കുന്നു. രോഗിയുടെ ബന്ധുക്കൾ ഡോക്ടറെ മർദ്ദിച്ചത് അംഗീകരിക്കാനാകില്ലെന്നും ഇവർ പറയുന്നു. തുടർച്ചയായുണ്ടായ ഇത്തരം സംഭവങ്ങൾ സുരക്ഷാ വീഴ്ചയാണെന്നാണ് ഇവർ പറയുന്നത്.

പ്രതിഷേധത്തിന്റെ 52ാം ദിവസവും മമത ബാനർജി നൽകിയ വാഗ്ദാനങ്ങൾ ഒന്നും തന്നെ പാലിക്കാനുള്ള ശ്രമങ്ങൾ നടത്തിയിട്ടില്ലെന്ന് ഡോ അനികേത് മഹാതോ ആരോപിച്ചു. ഈ സാഹചര്യത്തിൽ ജോലി നിർത്തിവച്ച് വീണ്ടും പ്രതിഷേധത്തിലേക്ക് കടക്കുക എന്നത് മാത്രമാണ് തങ്ങൾക്ക് മുൻപിലുള്ള ഏക മാർഗമെന്നും ഇവർ പറയുന്നു. ഇതിന്റെ ഭാഗമായി നാളെ കൊൽക്കത്തയിൽ പ്രതിഷേധ റാലി നടത്തുമെന്നും ഡോക്ടർമാർ അറിയിച്ചു.

ഇന്നലെ കേസ് പരിഗണിച്ച സുപ്രീംകോടതിയും ബംഗാൾ സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ഡോക്ടർമാർക്ക് സുരക്ഷാ സംവിധാനം ഉറപ്പാക്കുന്നതിൽ പുരോഗതി ഉണ്ടായിട്ടില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു. എന്നാൽ സംസ്ഥാനത്തെ പ്രളയക്കെടുതി മൂലമാണ് ഇതിൽ കാലതാമസം വരുന്നതെന്നും, സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ പൂർത്തിയാക്കാൻ ഒക്ടോബർ 15 വരെ സമയം നീട്ടി നൽകണമെന്നും സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: Bengal governmentRG Kar Medical CollegeChief Minister Mamata BanerjeeJunior Doctors
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies