വിജയനഗരം: വിജയനഗര ജില്ലയിലെ ഹരപ്പനഹള്ളി താലൂക്കിൽ മലിനജലം കഴിച്ച് അഞ്ച് പേർ മരിച്ചു. രണ്ടാഴ്ചയായി തംബിഗേരി ഗ്രാമത്തിലാണ് ജലവിതരണ പൈപ്പുകൾ വഴി ഗ്രാമങ്ങളിലെ വീടുകളിലേക്ക് മലിനജലമെത്തിയത് . ഈ വെള്ളം കുടിച്ചതിനാൽ നിരവധി ഗ്രാമവാസികളെ ദാവൻഗെരെയിലും പരിസരത്തുമുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു .
ഒക്ടോബർ 17നാണ് മണിപ്പാലിലെ സ്വകാര്യ ആശുപത്രിയിൽ റിപ്പോർട്ട്ആദ്യ മരണം ചെയ്തത്. പിന്നീട് ഒക്‌ടോബർ 21ന് ദാവൻഗെരെയിലെ ചിഗതേരി സർക്കാർ ആശുപത്രിയിൽ വെച്ച് മറ്റൊരാൾ മരിച്ചു. മറ്റു രണ്ടുപേരും എട്ട് മാസം പ്രായമുള്ള കുഞ്ഞും ചൊവ്വാഴ്ച രാത്രി വൈകിയാണ് മരിച്ചു. ഈ മരണങ്ങൾ ജലമലിനീകരണം മൂലമാണെന്ന് ലാബ് റിപ്പോർട്ടുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
മലിനജലം കുടിച്ച് നാല് ഗ്രാമീണർ കൂടി ദാവൻഗെരെ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ വിഷയത്തിൽ പലതവണ പരാതി നൽകിയിട്ടും നടപടിയെടുക്കാൻ അധികൃതർ തയ്യാറായില്ലെന്നും മരണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്നും ഗ്രാമവാസികൾ ആവശ്യപ്പെട്ടു.
കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ കർണാടകയിൽ മലിനജലം കഴിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ ഏഴായി. ചൊവ്വാഴ്ച തുംകൂർ ജില്ലയിലെ ചിക്കനായകനഹള്ളിയിൽ മലിനജലം കുടിച്ച് രണ്ട് പേർ മരിച്ചിരുന്നു















