തൃശൂരിലേക്ക്‌ മാറ്റിയത്‌ തോൽപ്പിക്കാനാണെന്ന്‌ സംശയിക്കേണ്ട സാഹചര്യമാണിപ്പോൾ; നോമിനി രാഷ്ട്രീയം ശരിയല്ല; കോൺഗ്രസിൽ ഒറ്റുകാർ : തുറന്നടിച്ച്‌ കെ മുരളീധരൻ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

തൃശൂരിലേക്ക്‌ മാറ്റിയത്‌ തോൽപ്പിക്കാനാണെന്ന്‌ സംശയിക്കേണ്ട സാഹചര്യമാണിപ്പോൾ; നോമിനി രാഷ്‌ട്രീയം ശരിയല്ല; കോൺഗ്രസിൽ ഒറ്റുകാർ : തുറന്നടിച്ച്‌ കെ മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2024, 12:16 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: തൃശൂരിലേക്ക്‌ മാറ്റിയത്‌ തോൽപ്പിക്കാനാണെന്ന്‌ സംശയിക്കേണ്ട സാഹചര്യമാണിപ്പോഴുള്ളതെന്ന് മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ കെ മുരളീധരൻ.ഒരു സ്വകാര്യ ചാനലിന്‌ നൽകിയ അഭിമുഖത്തിലാണ്‌ മുരളീധരന്റെ തുറന്നുപറച്ചിൽ. പാലക്കാട്‌ ഉപതെരഞ്ഞെടുപ്പ്‌ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട്‌ താൻ അപമാനിതനായെന്ന്‌ അദ്ദേഹം തുറന്നടിച്ചു. സ്ഥാനാർഥി നിർണയത്തിൽ തന്നോട് ഒരുവാക്ക്‌ പോലും ചോദിച്ചിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.

“ഞാൻ മത്സരിക്കണമെന്ന ആഗ്രഹമുള്ളതിനാലാണ്‌ പാലക്കാട്‌ ഡിസിസി കെപിസിസിക്ക്‌ കത്ത്‌ നൽകിയത്‌. മനസിൽ ചെറുപ്പമുള്ളവർക്കും മത്സരിക്കാമെന്ന്‌ ഒരു നേതാവ്‌ അഭിപ്രായപ്പെട്ടിരുന്നു. ഇതറിഞ്ഞ പ്രമുഖ നേതാവ്‌ അദ്ദേഹത്തെ വിളിച്ചു. കെ മുരളീധരനെയല്ലേ ഉദ്ദേശിച്ചതെന്നും അയാളെന്തിനാണ്‌ എല്ലാ തെരഞ്ഞെടുപ്പിലും മത്സരിക്കുന്നതെന്നും ചോദിച്ചതറിഞ്ഞ്‌ ഷോക്കായി. വടകരയിൽനിന്ന്‌ തൃശൂരിലേക്ക്‌ മാറ്റാൻ പങ്കുവഹിച്ച നേതാവായിരുന്നു ഇദ്ദേഹം”.

“രാഹുൽ മാങ്കൂട്ടത്തിലിനെയാണ്‌ പാലക്കാട്‌ ആലോചിക്കുന്നതെന്ന്‌ ഒരു നേതാവ്‌ ഫോണിൽ പറഞ്ഞു. മറ്റാരുടെയെങ്കിലും പേരുണ്ടോയെന്ന്‌ ചോദിച്ചപ്പോൾ ‘മുരളിയേട്ടന്റെ പേരുമുണ്ട്‌, എന്നാൽ മത്സരിക്കേണ്ട എന്നാണ്‌ അഭിപ്രായ’മെന്നും ആ നേതാവ്‌ പറഞ്ഞു. എങ്കിൽ നിങ്ങൾ തീരുമാനിച്ചോളൂവെന്ന്‌ പറഞ്ഞ്‌ ഫോൺവച്ചു. മുതിർന്നൊരാൾ സ്ഥാനാർഥികണമെന്നായിരുന്നു ഡിസിസിയുടെ താൽപ്പര്യം. സിറ്റിങ്‌ സീറ്റിൽ തോറ്റ രമ്യ ഹരിദാസിന്‌ ചേലക്കര നൽകി. തൃശൂരിലേത് ക്ഷണിച്ചുവരുത്തിയ പരാജയമായിരുന്നു”.

“രാഷ്‌ട്രീയത്തിൽ ഒറ്റുകാർ പതിവാണ്‌. കോൺഗ്രസിൽ പ്രത്യേകിച്ചും. തൃശൂരിലേക്ക്‌ മാറ്റിയത്‌ തോൽപ്പിക്കാനാണെന്ന്‌ സംശയിക്കേണ്ട സാഹചര്യമാണിപ്പോൾ. നെറ്റിപ്പട്ടം കെട്ടിയ ഗജവീരനെന്ന്‌ വിശേഷിപ്പിച്ച്‌ മത്സരത്തിന്‌ നിർബന്ധിച്ചവരാണിപ്പോൾ എല്ലാ തെരഞ്ഞെടുപ്പിലും മത്സരിക്കുന്നയാളെന്ന്‌ ആക്ഷേപിക്കുന്നത്‌. തീരുമാനങ്ങൾ പലതും പത്രത്തിലൂടെയാണ്‌ അറിയുന്നത്‌”.

“നോമിനി രാഷ്‌ട്രീയം ശരിയല്ല. വട്ടിയൂർക്കാവിൽ രാജിവച്ചപ്പോൾ നോമിനിയെ നിർദേശിച്ചിരുന്നില്ല. കോന്നി വിട്ട അടൂർ പ്രകാശിന്റെ നോമിനിക്ക്‌ സീറ്റ്‌ നൽകിയില്ല. രാഹുൽ മാങ്കൂട്ടത്തിൽ ഷാഫി പറമ്പിലിന്റെ നോമിനിയെന്ന്‌ ആദ്യം പറഞ്ഞത്‌ കെ സുധാകരനാണ്‌. അത്‌ ശരിയായിരിക്കുമെന്നാണ്‌ താൻ പറഞ്ഞത്‌”. കെ മുരളീധരൻ പറഞ്ഞു.

“മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കാതിരിക്കാൻ മഹാത്മാഗാന്ധിയല്ല. എന്നാൽ, കിട്ടാത്ത കാര്യം ആഗ്രഹിച്ച്‌ കുപ്പായമിട്ടിട്ട്‌ കാര്യമില്ല. യുഡിഎഫിന്‌ അധികാരം കിട്ടിയാൽ ചിലപ്പോൾ ഒരു മന്ത്രിയാക്കിയേക്കും. രാസവളം, കീടനാശിനി മന്ത്രിയാകുന്നതിലും നല്ലത്‌ മാറിനിന്ന്‌ കാണുന്നതാണ്‌”.

കെ കരുണാകരന്റെ കുടുംബത്തെക്കുറിച്ച്‌ രാഹുൽമാങ്കൂട്ടത്തിൽ നടത്തിയ പരാമർശത്തിൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

Tags: K MURALEEDHARANPalakkad Assembly constituency
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

Latest News

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies